കസ്തൂരിരംഗന്‍, റബര്‍ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക എന്നിവ പാര്‍ലമെന്റില്‍ എംപിമാര്‍ ഉന്നയിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുന്നോടിയായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ എംപിമാരുടെ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

റബര്‍ താരിഫ് 20 രൂപയെന്നത് 20% ആക്കണം എന്ന ആവശ്യം നേടുന്നതിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ റിമോട്ട് സെന്‍സിംഗിലുണ്ടായ അപാകത പരിഹരിക്കുന്നതിനുമുള്ള നടപടികള്‍ക്ക് എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇപിഎഫ് പെന്‍ഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹകരണബാങ്കുകള്‍ ഉള്‍പ്പെടെ സഹകരണരംഗത്തെയാകെ ബാധിക്കുന്ന നടപടികളില്‍ നിന്ന് പിന്നോട്ടുപോകുന്നതിനും, നടപടികളുണ്ടാകുന്നതിന് ശ്രദ്ധ ചെലുത്തണം. കേന്ദ്ര ബജറ്റിലും റയില്‍വേ ബജറ്റിലും സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിവിഹിതം ഉണ്ടാവുന്നതിനും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി കിട്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതിലും വിഴിഞ്ഞം ഹാര്‍ബര്‍ സംബന്ധിച്ച തടസ്സങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞതിലും എം.പി.മാരുടെ കൂട്ടായ പ്രവര്‍ത്തനം വളരെയേറെ സഹായിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതില്‍ ഒരു ക്ലിയറന്‍സ് കൂടി മാത്രമാണ് കിട്ടാനുള്ളത്. രണ്ടാഴ്ചക്കകം അത് ലഭ്യമായി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാവുമെന്നാണ് പ്രതീക്ഷ. മോണോ റയിലിന് അനുമതി കിട്ടിയതിലും എംപിമാരുടെ പങ്ക് മുഖ്യമന്ത്രി എടുത്തുപറഞ്ഞു.

കുറഞ്ഞ കാലത്തേയ്‌ക്കെങ്കിലും റബ്ബര്‍ ഇറക്കുമതി പൂര്‍ണമായി നിരോധിക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് സര്‍വകക്ഷിസംഘം ഡല്‍ഹിക്ക് പോകണം. ക്യാന്‍സര്‍ ചികിത്സയ്ക്ക് ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണം. നീര ഉത്പാദനം നടത്തുന്നതിലെ തടസ്സങ്ങള്‍ നീക്കണം, എറണാകുളം മറൈന്‍ ഡ്രൈവില്‍ രണ്ടാം ഘട്ട വികസനം വേണം തുടങ്ങിയ ആവശ്യങ്ങള്‍ എംപിമാര്‍ യോഗത്തില്‍ ഉന്നയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :