ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഫസലിനോട് ശത്രുത ഉണ്ടായിരുന്നില്ല; സുബീഷിനെ പിന്തുണച്ച് ഫസലിന്റെ ഭാര്യയും സഹോദരിയും

സുബീഷിനെ പിന്തുണച്ച് ഫസലിന്റെ ഭാര്യയും സഹോദരിയും

CBI, Fasal Murder Case, Subeesh, RSS, CPM, സിബി‌ഐ, ഫസല്‍ വധം, സുബീഷ്, സിപിഎം
കണ്ണൂര്‍| സജിത്ത്| Last Modified തിങ്കള്‍, 12 ജൂണ്‍ 2017 (08:57 IST)
തലശേരിയിലെ ഫസലിന്റെകൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെതെന്നു പറയുന്ന വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് ഫസലിന്റെ ഭാര്യ മറിയവും സഹോദരി റംലയും. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഫസലിനോട് ഒരുതരത്തിലുള്ള ശത്രുതയും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവര്‍ത്തകരാണ് ആ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സുബീഷിന് ഫസലിനെ അറിയില്ല. സുബീഷ് വാര്‍ത്താസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം സത്യസന്ധമാണെന്നും ഇവര്‍ വ്യക്തമാക്കി.

ഫസലിനോട് സുബീഷിനോ ആര്‍‌എസ്‌എസ്സിനോ ഒരു തരത്തിലുള്ള ശത്രുതയും ഉണ്ടായിരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നുണപരിശോധന നടത്താന്‍ പോലും തയ്യാറാണെന്നാണ് സുബീഷ് പറഞ്ഞത്. അതുകൊണ്ട് തന്നെ അയാളെ നുണപരിശോധനയ്ക്ക് വിധേയമാക്കാവുന്ന കാര്യം പരിഗണിക്കേണ്ടതാണെന്നും മറിയവും റംലയും പറയുന്നു. തേജസിന്റെ പ്രവര്‍ത്തനങ്ങളുമായി നടക്കുകയായിരുന്നു ഫസല്‍. അതിനോടുളള വിരോധമാണ് സിപിഐഎമ്മിന് ഉണ്ടായിരുന്നതെന്നും ഭാര്യ മറിയം വിശദമാക്കുന്നു.

ഫസലിന്റെ കൊലപാതകത്തെ തുടര്‍ന്ന് സഹോദരന്മാര്‍ സിബിഐ അന്വേഷണത്തിലെ കണ്ടെത്തലുകളെ തളളിപ്പറഞ്ഞിരുന്നു. അതേസമയം ഭാര്യയും ഫസലിന്റെ ഒരു സഹോദരിയും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നാണ് വിശ്വസിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന സുബീഷിന്റെ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ ഹാജരാക്കിയതും പുനരന്വേഷണം ആവശ്യപ്പെട്ടതും ഫസലിന്റെ സഹോദരനായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :