പ്രേമമോഴിപ്പിക്കാന്‍ വ്യാജസിദ്ധന്റെ മര്‍ദ്ദനം യുവതി ആശുപത്രിയില്‍

കരുനാഗപള്ളി:| Last Modified തിങ്കള്‍, 21 ജൂലൈ 2014 (15:37 IST)

ജിന്ന് ഒഴിപ്പിക്കാനുള്ള മന്ത്രവാദത്തിന് പിന്നാ‍ലെ പ്രണയം ഒഴിവാക്കാന്‍ മന്ത്രവാദം.മന്ത്രവാദമെന്ന പേരില്‍ വ്യാജസിദ്ധന്റെ പീഡനമേറ്റ തൊടിയൂര്‍ മടത്തിനാല്‍ കോളനിയിലെ യുവതിയെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ അടച്ചിട്ട മുറിയില്‍
ദിവസങ്ങളോളം
നടത്തിയ മന്ത്രവാദത്തിനൊടുവില്‍ അവശയായ യുവതിയെ കരുനാഗപള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിച്ചിരുന്നു എന്നാല്‍ യുവതിയുടെ നിലഗുരുതരമായതിനെത്തുടര്‍ന്ന്‌ എസ്‌.എ.ടി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മുസ്ലീസമുദായത്തില്‍പ്പെട്ട യുവതി അന്യമതത്തില്‍പ്പെട്ട ഒരു യുവാവുമായി പ്രേമബന്ധം പുലര്‍ത്തിയിരുന്നു. യുവതിയെ യുവാവില്‍ നിന്നകറ്റി മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കാനണ് മാതാപിതാക്കള്‍ സിദ്ധന്റെ സഹായം തേടിയത്.ഇയാള്‍ ഇവരില്‍ നിന്ന് അന്‍പതിനായിരം രൂപ പ്രതിഫലം വാങ്ങിയിരുന്നു. യുവതിയുടെ ആന്തരികാവയവങ്ങള്‍ക്കു ക്ഷതവും അണുബാധയുമുണ്ട്.

സിദ്ധനെതിരേ പരാതിനല്‍കാന്‍ ജനപ്രതിനിധികളും നാട്ടുകാരും സമീപിച്ചെങ്കിലും പരാതി നല്‍കാന്‍ യുവതിയുടെ മാതാപിതാക്കള്‍ തയ്യാറായിട്ടില്ല.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :