പെണ്‍വാണിഭം: രണ്ടു പ്രമുഖര്‍ അറസ്റ്റില്‍

കോഴിക്കോട്:| Last Modified വ്യാഴം, 11 ഡിസം‌ബര്‍ 2014 (18:09 IST)
കോഴിക്കോട്ടെ അരയിടത്തുപാലം അപാര്‍ട്ട്‍മെന്‍റ് പെണ്‍വാണിഭ കേസിനോട് അനുബന്ധിച്ച് രണ്ട് പ്രമുഖ വ്യാപാരികളെ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അറസ്റ്റ് ചെയ്തു. ലോക്കല്‍ ബസ് സ്റ്റാന്‍ഡിനടുത്തുള്ള പി.ആര്‍.സി മെഡിക്കല്‍ ഉടമ കോട്ടുളി കൈലാസില്‍ പരമേശ്വരന്‍ എന്ന അനില്‍ (46), മുക്കം ടയേഴ്സ് ഉടമ ഒ.എ.കുര്യാക്കോസ് (52) എന്നിവരാണു അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ 2012 ല്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ചു പീഡിപ്പിച്ചു എന്നതാണു കേസ്. ഇതിലെ കുട്ടികളില്‍ ഒരാളും ഇപ്പോള്‍ പ്രായപൂര്‍ത്തിയായതുമായ ഒരു കുട്ടി കൂരാച്ചുണ്ട് സ്വദേശിനിയാണ്‌. ഈ കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണു അനിലിനെയും കുര്യാക്കോസിനെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്നു നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി ഇരുവരെയും തിരിച്ചറിയുകയും ചെയ്തു.

കുര്യാക്കോസ് അത്താണിക്കലിലെ വീട്ടില്‍ വച്ചും അനില്‍ ബീച്ചിലെ ഫ്ലാറ്റില്‍ വച്ചും പീഡിപ്പിച്ചെന്നാണു മൊഴി. കേസുമായി ബന്ധപ്പെട്ട് ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്റ്ററെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോടതിയില്‍ ആളു മാറിയതാണെന്നു പെണ്‍കുട്ടി മൊഴി നല്‍കിയതോടെ ഇയാളെ വിട്ടയച്ചിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു,



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :