ഇസ്തംബൂൾ|
JOYS JOY|
Last Modified ബുധന്‍, 20 ജൂലൈ 2016 (08:23 IST)
രാജ്യത്തെ നടുക്കിയ പട്ടാള അട്ടിമറിക്കു ശേഷം തുര്‍ക്കിയില്‍ അടിമുടി മാറ്റങ്ങള്‍. അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ 15000 വിദ്യാഭ്യാസ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. നടപടി പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസമന്ത്രി ചൊവ്വാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.
ഉന്നത ഓഫീസര്‍മാര്‍ അടക്കം 9000ത്തോളം ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം തുര്‍ക്കി ഭരണകൂടം ഔദ്യോഗിക സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതില്‍ 7899 പൊലീസും രക്ഷാസൈനികരും ഒരു പ്രവിശ്യാ ഗവര്‍ണറും 29 ഗവര്‍ണര്‍മാരും ഉള്‍പ്പെടുമെടും.
അട്ടിമറി നീക്കത്തെ തുടര്‍ന്ന് ഇതുവരെയായി 7500 പേര് അറസ്റ്റിലായതാണ് അധികൃതര്‍ പുറത്തുവിട്ട വിവരം.