'ഇനി പ്രതീക്ഷയോടെ വലയെറിയാം'

  ട്രോളിംഗ് നിരോധനം , ആലപ്പുഴ , ബോട്ട്
ആലപ്പുഴ| jibin| Last Modified ബുധന്‍, 30 ജൂലൈ 2014 (11:58 IST)
45ദിവസം നീണ്ടു നിന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. കാത്തിരിപ്പിനൊടുവില്‍ വള്ളവും വലയുമൊരുക്കി മത്സ്യത്തൊഴിലാളികളിന്ന് തങ്ങളുടെ ബോട്ടുകൾ കടലിലിറക്കും.

ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴികളികൾ മാത്രമാണ് കടലിൽ പോയിരുന്നത്. അതിനാല്‍ തന്നെ ചെറുമീനുകളായ മത്തി, അയല, കൊഴുവ, ചൂടൻതുടങ്ങിയ മീനുകളാണ് ഇവർക്ക് ലഭിച്ചത്. ഇവയ്ക്ക് കൂടിയ വിലയുമായിരുന്നു ട്രോളിംഗ് നിരോധന സമയത്ത് മാര്‍ക്കറ്റില്‍.

കരിഞ്ചന്തക്കാർ മുൻവർഷങ്ങളിൽഅൻപത് രൂപവരെയാണ് മണ്ണെണ്ണയ്ക്ക് വാങ്ങിയിരുന്നതെങ്കിൽ ഇത്തവണയത് തൊണ്ണൂറ് രൂപവരെയായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :