കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

മുഖ്യ പ്രതി തൂങ്ങിമരിച്ച നിലയിൽ

AKJ IYER| Last Modified വെള്ളി, 24 മാര്‍ച്ച് 2017 (12:37 IST)
കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഒറ്റശേഖരമംഗലം ഇടവാൽ
നാറാണത്ത് കാലത്തിൻകര വീട്ടിൽ പരേതനായ മുരുകൻ ആശാരിയുടെ മകൻ അരുണിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കൊട്ടേഷൻ സംഘത്തിലെ മൂന്നാം പ്രതിയാണ് മരിച്ച
സുബിൻ .

കിളിരൂർ പണയം കാരുണ്യയിൽ സുരേഷ് കുമാറിന്റെ മകനാണ് തൂങ്ങിമരിച്ച സുബിൻ. അരുണിന്റെ കൊലപാതകത്തിന് ശേഷം സുബിനും കേസിലെ അഞ്ചാം പ്രതി കല്ലിമൂട് കാശാരോഡ് സ്വദേശി അഭിലാഷും ഒളിവിൽ കഴിയുകയായിരുന്നു. ഇവർ ഇരുവരും
മധുരയിലെ ശ്രീറാം ലോഡ്ജിൽ
കഴിയവെയാണ് കഴിഞ്ഞ ദിവസം ചെയ്യാൻ തീരുമാനിച്ചത്.

സുബിൻ തൂങ്ങിമരിച്ചപ്പോൾ തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയിൽ അഭിലാഷ് കയറു പൊട്ടി നിലത്ത് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജ് ജീവനക്കാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സുബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ അഭിലാഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ ഇവരുടെ കൈവശം ഉണ്ടായിരുന്ന ആധാർ കാർഡ് കണ്ടെടുത്തപ്പോൾ
ഇവർ വ്യാജ മേൽവിലാസം നൽകിയാണ് മുറിയെടുത്തതെന്ന് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും കൊലക്കേസ് പ്രതികളാണെന്ന് കണ്ടെത്തിയത്.

മധുര പോലീസ് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ആര്യങ്കോട് എസ.ഐ ശാന്തകുമാരൻ നായരും സംഘവും മധുരയിലെത്തിയിട്ടുണ്ട്. കൊലചെയ്യപ്പെട്ട അരുണിന്റെ സഹോദരീ ഭർത്താവ് വർണ്ണൻ
ഉൾപ്പെടെയുള്ള മറ്റു പ്രതികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :