കിഴക്കേക്കോട്ടയില്‍ അപകട പരമ്പര തുടരുന്നു; ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

തലസ്ഥാനനഗരിയില്‍ ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം| Last Modified ശനി, 27 ഓഗസ്റ്റ് 2016 (14:15 IST)
തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ കിഴക്കേക്കോട്ടയില്‍ റോഡപകടം പതിവായി ഉണ്ടാകുന്നതിന്‍റെ തുടര്‍ച്ച എന്നോണം കഴിഞ്ഞ ദിവസം ബസിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ആയുര്‍വേദ കോളേജിനടുത്തെ ടി.ടി.സിയിലെ
വിദ്യാര്‍ത്ഥിനിയായ വട്ടിയൂര്‍ക്കാവ് മൂന്നാം‍മൂട് സരസ്വതി ഭവനില്‍ പുഷ്കരന്‍റെ മകള്‍ അപ്സര എന്ന 18 കാരിയാണ് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പഴവങ്ങാടി ഗണപതികോവിലിന് അടുത്തുള്ള ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം. കിഴക്കേക്കോട്ടയില്‍ ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ അപകട മരണമാണിത്.

ബൈക്കില്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ബസ് ഇടിച്ചതോടെ അപ്സര താഴെവീണപ്പോള്‍ ബസ് കുട്ടിയുടെ കാലിലൂടെ കയറിയിറങ്ങി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി പത്തുമണിയോടെയാണ് അപ്സര മരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :