ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ശ്രീശാന്ത് കാത്തിരിക്കേണ്ടി വരും: ടിസി മാത്യു

Last Modified തിങ്കള്‍, 27 ജൂലൈ 2015 (18:21 IST)



























ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ശ്രീശാന്ത് കാത്തിരിക്കേണ്ടി വരുമെന്ന് ടിസി മാത്യു. ഡല്‍ഹി പൊലീസിന്‍റെ അപ്പീലില്‍ തീരുമാനമാകുന്നത് വരെ കാത്തിരിക്കേണ്ടിവരും.അഴിമതി വിരുദ്ധസെല്ലിലെ ചിലരുടെ സാന്നിധ്യം മടങ്ങിവരവിന് തടസമാകുമോയെന്ന് അറിയില്ല. വ്യക്തിതാല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സംവിധാനമല്ല ബിസിസിഐയുടേതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഐപി‌എല്‍ വാത് വയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കിയിരുന്നു.
ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്. ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി വിധി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :