ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റുകളില്‍ ഓഡിറ്റ് നടത്തണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 5 മെയ് 2015 (18:48 IST)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള നാല് ട്രസ്റ്റുകളിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം. ട്രസ്റ്റുകള്‍ക്ക് ക്ഷേത്രവുമായി ബന്ധമില്ലെന്നും സ്വയംഭരണമാണ് ട്രസ്റ്റുകളില്‍ നടക്കുന്നതെന്നുമുള്ള രാജകുടുംബത്തിന്റെ വാദം തള്ളിക്കൊണ്ടാണ് ഓഡിറ്റിംഗ് നിര്‍ദ്ദേശം സുപ്രീം കോടതി നല്‍കിയത്.
അതാത് ട്രസ്റ്റുകള്‍ ആവശ്യമുള്ള രേഖകള്‍ ഉടന്‍തന്നെ ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതിന് വേണ്ടിവരുന്ന ചെലവുകള്‍ ക്ഷേത്രസമിതി വഹിക്കണമെന്ന് പറഞ്ഞ കോടതി ഓഡിറ്റിംഗ് ചുമതല
മുന്‍ സിഎജി വിനോദ് റായിയെ ഏല്‍പ്പിച്ചു.

ക്ഷേത്രത്തിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് വിനോദ് റായി ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം നവംബറില്‍ സമര്‍പ്പിച്ചിരുന്നു. പിന്നീട് ഈ വര്‍ഷം ഫിബ്രവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ഉരുക്കാന്‍ നല്‍കിയ 893.644 കിലോഗ്രാം സ്വര്‍ണത്തില്‍ 266.272 കിലോഗ്രാം നഷ്ടമായെന്ന് വിനോദ് റായ് വ്യക്തമാക്കിയിരുന്നു. അത് വിവാദമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :