സംസ്ഥാനത്ത് ലൈംഗികാതിക്രമം വര്‍ധിക്കുന്നു; ഇരയായത് 427 പെണ്‍കുട്ടികള്‍

കൊച്ചി| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (09:02 IST)
സംസ്‌ഥാനത്ത്‌ പെണ്‍കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 427 കുട്ടികളാണ്‌ ലൈംഗികപീഡനത്തിന്‌ ഇരയായത്‌. പൊലീസ്‌ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ്‌ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വിട്ടത്‌. 2008 മുതല്‍ 2014 ജൂലൈ വരെ 267 കുട്ടികള്‍ കൊല്ലപ്പെട്ടു. ഇക്കാലയളവില്‍ 2600 കുട്ടികള്‍ ബലാല്‍സംഗത്തിന്‌ ഇരയായി.

762 കുട്ടികളെ തട്ടിക്കൊണ്ടു പോയി. 43 പെണ്‍കുട്ടികള്‍ ശൈശവ വിവാഹത്തിന്റെ ഇരയായി, 75 കുട്ടികളെ മറ്റുള്ളവര്‍ക്ക്‌ കാഴ്‌ചവെച്ച കേസുകളുണ്ടായി. 2014 ജനുവരി മുതല്‍ ജൂലൈ വരെ സംസ്‌ഥാനത്ത്‌ 23 കുട്ടികള്‍ കൊല്ലപ്പെട്ടപ്പോള്‍ 427 കുട്ടികള്‍ ബലാല്‍സംഗത്തിന്‌ ഇരയായി.

2013 ല്‍ ബലാല്‍സംഗത്തിന്‌ ഇരയാക്കപ്പെട്ടത്‌ 637 കുട്ടികളായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 427 കുട്ടികളെ ബലാല്‍സംഗത്തിന്‌ ഇരയായത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :