നടി പരാതി നല്‍കിയതോടെയാണ് പദ്ധതി പൊളിഞ്ഞതെന്ന് പള്‍സര്‍ സുനി, ദൃശ്യങ്ങൾ പകർത്തിയ ഫോണ്‍ കണ്ടെടുക്കാനായില്ല; സുനിയുടെ കാമുകി കസ്റ്റഡിയിൽ

സുനിയെ അലട്ടിയത് കാമുകിയേക്കുറിച്ചുള്ള പേടി

കൊച്ചി| സജിത്ത്| Last Modified വെള്ളി, 24 ഫെബ്രുവരി 2017 (12:59 IST)
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചത് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടാനായിരുന്നെന്ന വാദത്തില്‍ ഉറച്ച് മുഖ്യപ്രതി പള്‍സര്‍ സുനി. 50 ലക്ഷം രൂപ തട്ടിയെടുക്കാനാണ് താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ നടി പോലീസില്‍ പരാതി നല്‍കിയതോടെ എല്ലാ പദ്ധതിയും പൊളിയുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പണം ചോദിക്കുന്നതിനു വേണ്ടിയാണ് നടിയോട് പിറ്റേദിവസം വിളിക്കാമെന്ന് പറഞ്ഞത്. വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനും തനിക്കും മാത്രമേ ഈ പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നുള്ളൂ. പണം തട്ടിയെടുത്ത് കാമുകിയ്‌ക്കൊപ്പം സുഖമായി ജീവിക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും സുനി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

ബൈപ്പാസിൽ നിന്നും തമ്മനത്തേക്ക് പോകുന്ന വഴിയിലുള്ള കാനയിൽ ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചതായും സുനി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാനയും പരിസര പ്രദേശങ്ങളും പരിശോധിച്ചെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഈ ഫോണിലാണ് നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയതെന്നും സൂചനയുണ്ട്.

അതേസമയം ഫോണ്‍ സുനി തന്‍റെ കാമുകിയെ ഏൽപ്പിച്ചിരിക്കാമെന്നും സൂചനയുണ്ട്. ഇതിന്‍റെ
അടിസ്ഥാനത്തിൽ സുനിയുടെ കാമുകി ആലപ്പുഴ സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കഴിഞ്ഞ ശേഷം സുനി എറണാകുളം ഗിരിനഗറിലുള്ള ഇവരുടെ വീട്ടിലെത്തി 20 മിനിട്ടോളം
ചിലവിട്ടതായും പൊലീസ് പറഞ്ഞു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ഇത്തരത്തിലുള്ള ബ്ലാക്ക് മെയിലിങ്ങ് കെണിയില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്ന നിഗമനത്തിലാണു പൊലീസ്. മറ്റേതെങ്കിലും നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ സുനി പകര്‍ത്തിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണു സുനി മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതു പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :