ജോയിയുടെ മൃതദേഹവും കത്തിയും ഉപേക്ഷിക്കുകയും തുണികൾ കത്തിക്കുകയും ചെയ്ത ഷെറിൻ തോക്ക് മാത്രം സൂക്ഷിച്ചതെന്തിന്?

മകന്റെ വെടിയേറ്റ് മരണമടഞ്ഞ പ്രവാസി മലയാളി ജോയി വി ജോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. തലയോട്ടിയിൽ നിന്നും നാല് വെടിയുണ്ടകൾ കണ്ടെടുത്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജോയി മരണപ്പെട്ടുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ചെങ്ങന്നൂർ| aparna shaji| Last Modified ബുധന്‍, 1 ജൂണ്‍ 2016 (10:37 IST)
മകന്റെ വെടിയേറ്റ് മരണമടഞ്ഞ പ്രവാസി മലയാളി ജോയി വി ജോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. തലയോട്ടിയിൽ നിന്നും നാല് വെടിയുണ്ടകൾ കണ്ടെടുത്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ ജോയി മരണപ്പെട്ടുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ സംശയത്തിലാണ് പൊലീസ്. ഷെറിന്റെ പക്കൽ ഒന്നിൽ കൂടുതൽ തോക്കുകൾ ഉണ്ടെന്നാണ് സൂചന. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് നൽകിയ മൊഴി.

എന്നാൽ, വെടി വെയ്ക്കാൻ ഷെറിൻ ഉപയോഗിച്ച തോക്ക് പിതാവിന്റേത് അല്ലെന്നും, അത് നശിപ്പിച്ച് കളഞ്ഞതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. മൃതദേഹവും കത്തിയും ഉപേക്ഷിക്കുകയും തുണി കത്തിച്ച് കളയുകയും ചെയ്ത ഷെറിൻ തോക്ക് മാത്രം കൈയിൽ സൂക്ഷിച്ചെന്നു പൊലീസ് കരുതുന്നില്ല.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :