ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; യുവതി തിരുവനന്തപുരത്ത് അറസ്റ്റിൽ

വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയ യുവതിയെ പൊലീസ് പിടികൂടി

പൂയപ്പള്ളി| Last Updated: തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (14:09 IST)
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 26 കാരിയെ അററ്റ് ചെയ്തു. തിരുവനന്തപുരം ആറ്റിപ്ര പേച്ചിവിളാകം വീട്ടില്‍ ചിഞ്ചുവാണു പൊലീസ് പിടിയിലായത്. ചാറ്റിംഗിലൂടെ പരിചയപ്പെട്ട വിദ്യാര്‍ത്ഥിയെ വശീകരിച്ചാണ് യുവതി പീഡിപ്പിച്ചത് എന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുകയാണു യുവതി. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന യുവതിക്ക് 7 വയസുള്ള ഒരു കുട്ടിയുണ്ട്. രണ്ടാഴ്ച മുമ്പാണു യുവതി വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞത്. ഹോട്ടലിൽ ഒരുമിച്ച് ഇരുവരും അഞ്ച് ദിവസം താമസിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. റൂം എടുത്തതതടക്കം എല്ലാ സജ്ജീകരണങ്ങളും ചെയ്തത് യുവതിയായിരുന്നു.

തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപെട്ട് വിദ്യാര്‍ത്ഥിയെ ആറ്റിങ്ങലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തനിക്ക് വീണ്ടും വിവാഹാലോചന വരുന്നെന്നും തന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ചത്തുകളയുമെന്നും യുവതി വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുമായി മണ്ടയ്ക്കാടും തുടര്‍ന്ന് തക്കലിലുമെത്തി. അവിടെ വീട് വാടകയ്ക്കെടുത്ത് കഴിയുമ്പോഴാണു ഇവര്‍ പൂയപ്പള്ളി പൊലീസിന്‍റെ വലയിലായത്.

വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു ഇവര്‍ പൊലീസ് വലയിലായത്. കൊട്ടാരക്കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണു യുവതിയെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :