സെൻകുമാർ വിഷയം; വിധിയിൽ വ്യക്തത ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ സർക്കാർ റിവ്യു ഹർജി നൽകിയേക്കും

സർക്കാർ - സെൻകുമാർ തർക്കം മുറുകുന്നു

തിരുവനന്തപുരം| aparna shaji| Last Modified ബുധന്‍, 3 മെയ് 2017 (08:53 IST)
ടി പി വിഷയം സങ്കീർണമാകുന്നു. സംസ്ഥാന പൊലീസ് മേധാവിയായിയുള്ള
സെൻകുമാറിന്റെ നിയമന കാര്യത്തിൽ വ്യക്തത തേടി ഇന്നു സുപ്രിംകോടതിയെ സമീപിക്കുമെന്ന് സൂചന.

സെൻകുമാറിന് അനുകൂലമായി വന്ന വിധിയിൽ വ്യക്തത ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകണമെന്ന ആവശ്യം സർക്കാരിലെ ചില ഉന്നതർ പ്രകടിപ്പിച്ചു. ഇതോടെ സർക്കാർ - സെൻകുമാർ തർക്കം മുറുകുമെന്നാണ് സൂചന. പൊലീസ് മേധാവിയായി സെൻകുമാറിനെ നിയമിക്കുന്ന വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗവും പരിഗണിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സുപ്രീം കോടതി വിധി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിയമസഭയിൽ പ്രതിപക്ഷം ചില രേഖകൾ കൊണ്ടുവന്നതോടെ ഇക്കാര്യത്തിൽ മാറ്റമുണ്ടായതായാണ് വിവരം.

സഭയിൽ പ്രതിപക്ഷം വായിച്ച ചില രേഖകൾ സെൻകുമാർ ചോർത്തി നൽകിയതാണോയെന്നു സർക്കാരിനു സംശയം. സെൻകുമാർ കോടതിയലക്ഷ്യ ഹർജി നൽകിയതോടെയാണു നിയമന നടപടിയിലേക്കു വേഗം കടന്നത്.
എന്നാൽ, സെൻകുമാർ പ്രതിപക്ഷവുമായി ചേർന്നു രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി സിപിഎം നേതാക്കൾ മുഖ്യമന്ത്രിയെ സമീപിക്കുകയും തുടർന്ന് തീരുമാനം മാറ്റുകയുമായിരുന്നു എന്നാണ് സൂചനകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :