എത്ര ശ്രമിച്ചാലും എനിക്ക് പികെവിയോ വെളിയമോ ചന്ദ്രപ്പനോ ആകാനാകില്ല: പന്ന്യന്‍

കോട്ടയം| vishnu| Last Modified ഞായര്‍, 1 മാര്‍ച്ച് 2015 (15:11 IST)
സംസ്ഥാന സമ്മേളത്തില്‍ ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് പന്ന്യന്‍ രവീന്ദ്രന്റെ വികാരാധീനമായ മറുപടി. എത്ര ശ്രമിച്ചാലും തനിക്ക് പികെവിയോ വെളിയമോ ചന്ദ്രപ്പനോ ആകാനാകില്ലെന്നും പരിമിതികള്‍ ഉണ്ടാകാമെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിച്ചിട്ടില്ലെന്നും പറഞ്ഞ പന്ന്യന്‍ വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

പന്ന്യന്‍ രവീന്ദ്രന്‍ മുടിമുറിച്ചും ഫുട്‌ബോള്‍ കമന്ററി പറഞ്ഞും നടക്കുകയാണെന്നും സംസ്ഥാന സെക്രട്ടറിക്ക് ചേര്‍ന്ന ശൈലിയല്ലെന്നും മറ്റുമൊക്കെ സിപിഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ പരിഹാസങ്ങളുണ്ടായിരുന്നു. ഇതിനുള്ള മറുപടിയാണ് പന്ന്യന്‍ നല്‍കിയത്.

അതേസമയം സമ്മേളനത്തിനിടെ പൊതുചര്‍ച്ചയില്‍ ത്വാക്കുതര്‍ക്കമുണ്ടായത് സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയായിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്. പൊതു ചര്‍ച്ചയില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വവും രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സമ്മേളനത്തോടെ സംസ്ഥാന്‍ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് പന്ന്യന്‍ അറിയിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :