മാതാപിതാക്കളെ വെട്ടിനുറുക്കിയ വീട്ടിലേക്ക് പുഞ്ചിരിയോടെ കേഡൽ വീണ്ടും

ആരോടും മിണ്ടിയില്ല, പക്ഷേ മുഖം നിറയെ ചിരിയായിരുന്നു; കൂട്ടക്കുരുതി നടത്തിയ വീട്ടിലേക്ക് കേഡൽ ഒരിക്കൽ കൂടി

തിരുവനന്തപുരം| aparna shaji| Last Modified വെള്ളി, 14 ഏപ്രില്‍ 2017 (10:56 IST)
മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനേയും വെട്ടിനുറുക്കിയ വീട്ടിലേക്ക് യാതോരു കൂസലുമില്ലാതെ പുഞ്ചിരിയോടെ കേഡല്‍ ജീന്‍സണ്‍ രാജ ഒരിക്കൽ കൂടി കടന്നുചെന്നു. നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടിലെ 117ആം നമ്പര്‍ വീട്ടില്‍ പോലീസ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കേഡലിന്റെ മുഖത്ത് നിരാശയോ നിസ്സംഗതയോ ഉണ്ടായിരുന്നില്ല, ഉത്സാഹവാനായിരുന്നു.

കേഡലിന്റെ എല്ലാ ക്രൂരതകളും നടന്ന വീടിന്റെ മുകള്‍നിലയില്‍ ഒന്നര മണിക്കൂറോളം തെളിവെടുപ്പു നീണ്ടു. ഓരോ കൊലപാതകവും കേഡല്‍ പോലീസിനോടു വിശദീകരിച്ചു. തന്നെ നോക്കി നിൽക്കുന്ന ബന്ധുക്കളുടെയും പരിചയക്കാരുടെയും മുഖത്ത് ഒന്നു നോക്കുക പോലും ചെയ്യാതെ കേഡൽ എല്ലാം വിശദീകരിച്ചു.

രാവിലെ പതിനൊന്നിനാണ് പ്രതിയെ നന്തന്‍കോട്ട് എത്തിച്ചത്. ഉച്ചയ്ക്കുശേഷമാണ് തെളിവെടുപ്പു പൂര്‍ത്തിയായത്. കൊലപാതകത്തിനുശേഷം കേഡല്‍ ചെന്നൈയില്‍ താമസിച്ച ലോഡ്ജിലും മൃതദേഹങ്ങള്‍ കത്തിക്കാന്‍ പെട്രോള്‍ വാങ്ങിച്ച പമ്പിലും ഇനി തെളിവെടുപ്പു നടത്താനുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :