വിനോദിന്‍റെ കൊലപാതകം: ഒന്നാം പ്രതി പിടിയില്‍

നെടുമങ്ങാട്| rahul balan| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (15:19 IST)
കഴിഞ്ഞയാഴ്ച നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ സുഹൃത്തിനൊപ്പമെത്തിയ പനച്ചമൂട് സ്വദേശി വിനോദിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കാട്ടുണ്ണി എന്ന ഉണ്ണിയെ (27) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ പരവൂര്‍ ചെറുകര നെടുങ്ങോലം ഹൈസ്കൂളിനടുത്തു നിന്നാണു കച്ചേരിവിളവീട്ടിലെ അംഗമാണു ഉണ്ണി.

സംഭവത്തിനു ശേഷം ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോട്ടയം ഷാഡോ പൊലീസിന്‍റെ സഹായത്തോടെ പോത്തന്‍കോട് കീഴാവൂരില്‍ നിന്നാണ് വലയിലാക്കിയത്. പ്രതിക്കെതിരെ ചാത്തന്നൂര്‍, പരവൂര്‍, മംഗലപുരം, നെടുമങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.

കഴിഞ്ഞ 31 നു രാത്രിയായിരുന്നു നെടുമങ്ങാട്ടെ ബിയര്‍ പാര്‍ലറില്‍ ഉണ്ണിയും സംഘവും അടിപിടിയുണ്ടാക്കുകയും തുടര്‍ന്ന് കൈക്കേറ്റ മുറിവ് ചികിത്സിക്കാനായി സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ചെയ്തത്. എന്നാല്‍ അവിടെ കുത്തിവയ്പ്പിനു എത്തിയ അനസ് എന്നയാള്‍ക്കൊപ്പം വന്ന വിനോദിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു പ്രതിയും സംഘവും.

കേസിലെ 7 പ്രതികളില്‍ 4 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :