ഷിബിന്‍ ലഹരി മരുന്നിന് അടിമ; കാറിടിപ്പിക്കുന്നതിന് മുമ്പ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

 പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടി , ഷിബിന്‍ , കാമുകിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം
തൃശൂര്‍| jibin| Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (14:08 IST)
അരിമ്പൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഷിബിന്‍ ലഹരി മരുന്നിന് അടിമയെന്ന് പൊലീസ്. കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിന് മുമ്പ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത് ഇങ്ങനെ:

പെണ്‍കുട്ടിയും ഷിബിനും അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ഷിബിന്‍ കുറച്ച് നാളുകളായി ലഹരി മരുന്ന് ഉപയോഗം തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ പിരിഞ്ഞത്. പ്രണയത്തില്‍ നിന്ന് പിന്മാറിയ പെണ്‍കുട്ടിയെ കൊല്ലുമെന്ന് നേരത്തെയും ഷിബിന്‍ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ അരിമ്പൂര്‍ കുന്നത്തങ്ങാടി കോവില്‍ റോഡിലൂടെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തുകയായിരുന്ന
പെണ്‍കുട്ടിയെ ഷിബിന്‍ കാറിലേക്ക് വലിച്ചുകയറ്റി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. നെഞ്ചിലാണ് കുത്തിയത്. കത്തിയും ഗ്ലാസ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചുമായിരുന്നു ആക്രമിച്ചത്. എന്നാല്‍, പെണ്‍കുട്ടി കാറില്‍ നിന്ന് ഇറങ്ങി ഓടിരക്ഷപെട്ടു. കുത്തിക്കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ഷിബിന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ കാറിടിപ്പിച്ച് വീഴ്ത്തിയെങ്കിലും സാരമായ പരുക്ക് മാത്രമെ പറ്റിയുള്ളു.

പെണ്‍കുട്ടിയുടെ കരച്ചിലും അപകടത്തിന്റെ ശബ്‌ദവും കേട്ട് സമീപത്തെ വീടുകളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ ഓടിയെത്തിയിരുന്നു. ആദ്യ ഇടിയില്‍ പെണ്‍കുട്ടി മരിച്ചില്ലെന്ന് മനസിലാക്കിയതോടെ തിരിച്ചെത്തി രണ്ടാമതും ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നുവെന്നും ഷിബിന്‍ മൊഴി നല്‍കി. ഈ സമയത്താണ് മറ്റുള്ളവര്‍ക്കും പരുക്ക് ഏറ്റത്.

സംഭവത്തിനുശേഷം ഒളിവില്‍പോയ യുവാവിനെ പഴനിയില്‍നിന്നാണ് ബുധനാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. പിതാവിനൊപ്പമാണ് ഷിബിന്‍ പഴനിയില്‍ ഒളിച്ചുകഴിഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :