മുല്ലപ്പെരിയാര്‍: കേന്ദ്രം ഇടപെടുന്നു, ഉന്നതതല യോഗം വിളിക്കും

  മുല്ലപ്പെരിയാര്‍ , കേന്ദ്രം , കേരള, തമിഴ്നാട് , ഉമാഭാരതി
ന്യൂഡല്‍ഹി| jibin| Last Updated: വ്യാഴം, 20 നവം‌ബര്‍ 2014 (14:59 IST)
കേരളത്തെ ആശങ്കയിലാഴ്‌ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ഈ കാര്യത്തില്‍ ഉടനടി ചര്‍ച്ച നടത്തുന്നതിനായി ശനിയാഴ്ച അടിയന്തരമായി ഉന്നതതല യോഗം വിളിക്കുമെന്നു കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് ചര്‍ച്ചയെന്നും. കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ നിലപാട് അറിയിക്കണമെന്ന് ജലവിഭവ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാന്‍ ഉന്നതാധികാര സമിതിയിലെ കേരളാ പ്രതിനിധി വിജെ കുര്യനും ജോയ്സ് ജോര്‍ജ് എംപിയും അണക്കെട്ട് സന്ദര്‍ശിച്ചു. പരിസ്ഥിതി ആഘാത പഠനം നടത്തുവാനായി വനം വകുപ്പ് മേധാവി വി ഗോപിനാഥ് തേക്കടിയിലെത്തിയിട്ടുണ്ട്. നിലവില്‍ 141.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഒരുമണിക്കൂറോളം മഴ പെയ്താല്‍ ഇന്നുതന്നെ ജലനിരപ്പ് 142 അടിയെത്തുമെന്ന് ഉറപ്പായി. അതേസമയം ജലനിരപ്പ് ഉയര്‍ന്നിട്ടും തമിഴ്നാട് വിഷയത്തില്‍ അനങ്ങാപ്പാറ നയം തുടരുകയാണ്.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്യുന്നില്ല, നീരൊഴുക്കും കുറഞ്ഞു. എന്നാല്‍, കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് പൂര്‍ണ്ണമായും കുറച്ചതുപോലെയാണ്. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. കഴിഞ്ഞ ദിവസം 147 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയിരുന്നത്. ഇതില്‍ നിന്ന് വീണ്ടും അളവ് കുറച്ചിരിക്കുകയാണ് തമിഴ്‌നാട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :