അറസ്റ്റു ചെയ്ത ദിവസം ദിലീപ് വിളിച്ചിരുന്നു, ആവശ്യമില്ലാതെ ഞാൻ ദിലീപിനെ വിളിക്കാറില്ല: മുകേഷ്

ദിലീപും നടിയും തമ്മിലുള്ള പ്രശ്നങ്ങൾ അറിയാമായിരുന്നു: മുകേഷ്

aparna| Last Modified ബുധന്‍, 20 ഡിസം‌ബര്‍ 2017 (10:26 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെ‌ട്ട വിഷയത്തിൽ ദിലീപിനെതിരെ താരങ്ങൾ മൊഴി നൽകിയിരുന്നു. ഇതിൽ മഞ്ജു വാര്യർ, സംയുക്താ വർമ, റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുടെ മൊഴികൾ പുറത്തു‌വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ നടനും എം എൽ എയുമായ മുകേഷ് നൽകിയ മൊഴിയും പുറത്തു വന്നിരിക്കുന്നു. മനോര ന്യൂസാണ് മൊഴി പുറത്തുവിട്ടിരിയ്ക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങൾ നേരത്തേ അറിയാമായിരു‌ന്നെങ്കിലും അവരുടെ പ്രശ്നത്തിൽ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും മുകേഷ് പറയുന്നു. നടി ആക്രമിക്കപ്പെട്ടതറിഞ്ഞ് അവരെ വിളിച്ചിരുന്നു. പിന്നീട് നടിക്കു നീതി കിട്ടണം എന്ന ആവശ്യം വന്നപ്പോഴും സംസാരിച്ചു.

‘അമ്മ ഷോ’ നടക്കുമ്പോൾ പള്‍സർ സുനിയാണ് തന്റെ ഡ്രൈവർ. സുനി ഓടിച്ച വാഹനം ഒരു ലോറിയുമായി തട്ടിയതിനെത്തുടർന്നാണു അയാളെ പറഞ്ഞു വിട്ടത്. അറസ്റ്റു ചെയ്ത ദിവസം ദിലീപ് തന്നെ വിളിച്ചിരുന്നു. ഫോണിൽ മിസ്ഡ് കോൾ കണ്ടിരുന്നു. എന്നാൽ ദിലീപിനെ ആവശ്യമില്ലാതെ താൻ വിളിക്കാറില്ലെന്നും മുകേഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :