മിഠായിതെരുവ് തീപിടുത്തം: നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന്‌ സബ്‌കലക്ടര്‍

കോഴിക്കോട്| VISHNU N L| Last Modified വ്യാഴം, 2 ജൂലൈ 2015 (15:25 IST)
മിഠായിതെരുവ് തീപിടുത്തത്തില്‍ കത്തി നശിച്ച കടകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത സാഹചര്യത്തില്‍ കടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ളെന്ന് സബ് കലക്ടറുടെ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാരിനു സ്വന്തം തീരുമാനപ്രകാരം നഷ്ടപരിഹാരം നല്‍കാമെന്നും സബ് കലക്ടര്‍ ഹിമാന്‍ഷു കുമാര്‍ റായിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തീപിടുത്തത്തിന് പിന്നില്‍ അട്ടിമറിയൊന്നുമില്ല. കത്തിനശിച്ച ബ്യൂട്ടി സ്റ്റോര്‍ എന്ന കടയില്‍ സ്ഥാപിച്ച ഇന്‍വെര്‍ട്ടറില്‍ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍വെര്‍ട്ടറിലും ബാറ്ററിയിലും തുണികള്‍ കൂട്ടിയിട്ടതാണ് തീ പടരാന്‍ ഇടയാക്കിയത്.

വൈദ്യുതി പോസ്റ്റില്‍ നിന്നും കടയിലേക്ക് തീപടരാന്‍ യാതൊരു സാഹചര്യവുമില്ളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഭാവിയില്‍ തീപിടിത്ത സാധ്യത ഒഴിവാക്കാനുള്ള 17 മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :