പാലക്കാടും ആക്രമണം, പിന്നില്‍ മാവോസ്റ്റുകളെന്ന് ഇന്റലിജന്‍സ് സ്ഥിരീകരണം

പാലക്കാട്| VISHNU.NL| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (10:49 IST)
സൈലന്റ് വാലിയിലെ വനം ഓഫിസിനുനേരേയും വയനാട് വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിനു നേരേയും മാവോയിസ്റ്റുകള്‍ അക്രമം നടത്തി എന്ന വാര്‍ത്തകള്‍ക്ക് പിന്നലെ പാലക്കാട് വീണ്ടും മാവോയിസ്റ്റ് ആക്രമണ വാര്‍ത്ത പുറത്തുവന്നു. കെഎഫ്സി ചിക്കന്‍, മെക്ഡോണാള്‍സ് എന്നിവയുടെ വില്‍പനശാലകളാണ് ആക്രമിക്കപ്പെട്ടത്.

പാലക്കാട്-കോയമ്പത്തൂര്‍ ദേശീയ പാതയില്‍ ചന്ദ്രാനഗറില്‍ പ്രവര്‍ത്തിക്കുന്ന കെഎഫ്സി ചിക്കന്‍, മെക്ഡോണാള്‍സ് എന്നിവയുടെ വില്‍പനശാലകള്‍ക്കെതിരെ മാവേയിസ്റ്റ് ആക്രമം. ഷോപ്പുകളുടെ ചില്ലുകളും വാതിലുകളും എറിഞ്ഞുതകര്‍ത്ത നിലയിലാണ്. കെട്ടിടത്തില്‍ അമേരിക്കന്‍ മുതലാളിത്തം തുലയട്ടെ, കുത്തകകള്‍ തകരട്ടെ എന്നെഴുതിയ പോസ്റ്റര്‍ മാവോയിസ്റ്റുകളുടെ പേരില്‍ പതിച്ചിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ആക്രമം നടന്നതെന്നു കരുതുന്നു.

സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ സിസിടിവി ക്യാമകള്‍ ഭൂരിഭാഗവും ഇവര്‍ അടിച്ചു തകര്‍ത്തു. എന്നാല്‍ തകര്‍ക്കപ്പെടാതെ പോയ ക്യമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

അതേ സമയം വയനാട്ടിലും അട്ടപ്പാടിയിലും നടന്ന ആക്രമണത്തിനു പിന്നില്‍ മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും ഇന്റലിജന്‍സ് വിലയിരുത്തുന്നു. വ്യത്യസ്ത ഇടങ്ങളില്‍ സമാനമായ ആക്രമങ്ങള്‍നടത്തുന്നതിലൂടെ തങ്ങളുടെ ശക്തി വ്യ്ക്തമാക്കുകകയാണ് മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ന് പൊലീസ് കരുതുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :