ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി മറ്റൊരു പീഡനക്കേസില്‍ അറസ്റ്റില്‍

പീഡനക്കേസ് പ്രതി വീണ്ടും പീഡനക്കേസില്‍ പിടിയിലായി

changanassery, police, arrest, rape ചങ്ങനാശേരി, പൊലീസ്, അറസ്റ്റ്, പീഡനം
ചങ്ങനാശേരി| Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (12:02 IST)
നാലര വയസുള്ള ബാലികയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയായ യുവാവ് വീണ്ടും മറ്റൊരു പീഡനക്കേസില്‍ അറസ്റ്റിലായി. എറണാകുളം കോലഞ്ചേരി ഐക്കരനാട്ടില്‍ കോന്നം പറമ്പില്‍ രജിത് എന്ന 32 കാരനാണു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസില്‍ വീണ്ടും പൊലീസ് പിടിയിലായത്.

ചങ്ങനാശേരി തെങ്ങണയ്ക്കടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന ജെ.സി.ബി ഓപ്പറേറ്ററായ ഇയാളെ തൃക്കൊടിത്താനം പൊലീസാണു അറസ്റ്റ് ചെയ്തത്. മൊബൈല്‍ ചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണു കേസ്.

ടെലിവിഷന്‍ ചാനലില്‍ രാത്രിയുള്ള ക്രൈം ഷോയില്‍ രജിത് നടത്തിയ കൊലപാതകത്തിന്‍റെ ദൃശ്യങ്ങളും വാര്‍ത്തകളും കണ്ട 12 കാരിയായ പെണ്‍കുട്ടി തങ്ങളുടെ വീടിനടുത്ത് താമസിക്കുന്ന ആളാണിതെന്ന് തിരിച്ചറിയുകയും തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കുകയുമാണുണ്ടായത്.

തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇയാളെ പോക്സോ നിയമപ്രകരമാണ് അറസ്റ്റ് ചെയ്തത്. 2013 ലായിരുന്നു ഇയാള്‍ ചോറ്റാനിക്കരയില്‍ ബാലികയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ജയിലിലായത്. ശിക്ഷ അനുഭവിക്കവേ ഇയാള്‍ ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു വീണ്ടും പീഡന ശ്രമം നടത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :