പ്രേമിച്ച് പറ്റിച്ച കാമുകന് പതിനേഴുകാരിയുടെ ക്വട്ടേഷന്‍; 6000 രൂപ കൊടുത്ത് കാമുകന്റെ ബൈക്ക് കത്തിച്ചു, കൃത്യം നിര്‍വഹിച്ച പ്രതികള്‍ക്ക് രാത്രി ജനലിലൂടെ പണം എറിഞ്ഞു നല്‍കി- മൂന്നു പേര്‍ പിടിയില്‍

അയല്‍ക്കാരനായ യുവാവും പതിനേഴുകാരിയും പ്രണയത്തിലായിരുന്നു

കാമുകിയുടെ ക്വട്ടേഷന്‍ , ബൈക്ക് കത്തിച്ചു , പ്രണയം , കാമുകന്‍ , ബൈക്ക് , പൊലീസ്
കോഴിക്കോട്| jibin| Last Updated: ചൊവ്വ, 3 മെയ് 2016 (17:34 IST)
കാമുകന്‍ ഉപേക്ഷിച്ചതിന്റെ വാശിക്ക് അയല്‍ക്കാരനായ കാമുകന്റെ ബൈക്ക് കത്തിക്കാൻ കാമുകിയായ 17കാരി ക്വട്ടേഷൻ നൽകി. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷൻ നടപ്പാക്കിയ കുഞ്ഞിലന്റകത്ത് വീട്ടിൽ അരുൺ (19), എടക്കലകത്ത് വീട്ടിൽ വിഷ്ണുപ്രസാദ് (22), ഫിഷർമൻ കോളനിയിൽ സുജിത് (21) എന്നിവരെ പൊലീസ് പിടികൂടിയത് ഇവരില്‍ നിന്നാണ് പതിനേഴുകാരിയുടെ ക്വട്ടേഷന്റെ കഥ പുറത്തുവന്നത്.

അയല്‍ക്കാരനായ യുവാവും പതിനേഴുകാരിയും പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവിന് മറ്റൊരു വിവാഹ ആലോചന വരുകയും അതിന് സമ്മതിക്കുകയുമായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നും തന്നെ വിവാഹം ചെയ്യണമെന്നും പെണ്‍കുട്ടി പറഞ്ഞെങ്കിലും കാമുകന്‍ സമ്മതിച്ചില്ല. ഇതോടെ യുവാവിന്റെ ഫോണിലേക്ക് പതിവായി വിളിക്കുകയും ഭീഷണി മെസേജുകള്‍ അയക്കുകയുമായിരുന്നു. യുവാവ് വഴങ്ങാതെ വന്നതോടെ വിവാഹം ഉറപ്പിച്ച പെൺകുട്ടിയുടെ വീട്ടിൽ വിളിച്ച് വിവാഹത്തിൽ നിന്നു പിൻമാറാൻ ആവശ്യപ്പെട്ടു. അതോടെ ആ കല്യാണം മുടങ്ങുകയും ചെയ്‌തു.

കലി തീരാതിരുന്ന പെണ്‍കുട്ടി കൂട്ടുകാരിയുടെ കാമുകനെ കൂട്ടുപിടിച്ച് നഗരത്തിലെ കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തിനു ആറായിരം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ബൈക്ക് കത്തിക്കല്‍ ആയിരുന്നു ആവശ്യം. തുടര്‍ന്ന് സംഘം രാത്രി വീട്ടില്‍ എത്തി ബൈക്ക് പുറത്തേക്ക് കൊണ്ടു പോകുകയും കത്തിക്കുകയുമായിരുന്നു. ശേഷം കാമുകന്റെ ഫോണിലേക്ക് ഗുഡ്ബൈ എന്ന മെസേജും അയച്ചു. ബൈക്ക് കത്തിച്ച ശേഷം പുലർച്ചെ രണ്ടരയ്ക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയ ക്വട്ടേഷൻ സംഘത്തിനു ജനൽ വഴി ബാക്കി 5000 രൂപ എറിഞ്ഞു കൊടുത്തു.

ബൈക്ക് കത്തിച്ചതോടെ യുവാവ് നല്ലളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ പ്രാഥമികമായി നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയുടെ ഇടപെടലിനെക്കുറിച്ചും ലഭിച്ച മെസേജുകളെക്കുറിച്ചും യുവാവ് പറഞ്ഞതില്‍ നിന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരി കുടുങ്ങിയത്.


ചിത്രത്തിന് കടപ്പാട്: മനോരമ ഓണ്‍ലൈന്‍ ന്യൂസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :