ഭൂമി പതിക്കൽ ചട്ടഭേദഗതി; ആവശ്യം ഉന്നയിച്ചത് കെഎം മാണി

ഭൂമി പതിക്കൽ ചട്ടഭേദഗതി , കെഎം മാണി , ഉമ്മന്‍ചാണ്ടി , മലയോരമേഖല
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (12:17 IST)
മലയോര സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്ക് നിയമസാധുത നല്‍കിയ റവന്യൂ വകുപ്പിന്റെ വിജ്ഞാപനത്തെ ചൊല്ലി കോൺഗ്രസിൽ സംജാതമായ പോരിന് അറുതിവന്നെങ്കിലും ഭൂമി പതിച്ചുനൽകൽചട്ടം ഭേദഗതി ചെയ്യാൻ ആവശ്യമുന്നയിച്ചതിന് പിന്നിൽ മന്ത്രി കെഎം മാണിയാണെന്ന് റിപ്പോര്‍ട്റ്റ്. നാലേക്കർ വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കണം. ഇത്തരത്തില്‍ നല്‍കുന്ന ഭൂമി 25 വര്‍ഷത്തിന് ശേഷം മാത്രമെ കൈമാറാവു എന്ന നിബന്ധന നീക്കണമെന്നും മാണി ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയിൽ 2012 മേയ് 9ന് ചേർന്ന യോഗത്തിലാണ്
മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. നാലേക്കർ വരെയുള്ള ഭൂമിക്ക് പട്ടയം നല്‍കണം. ഇത്തരത്തില്‍ നല്‍കുന്ന ഭൂമി 25 വര്‍ഷത്തിന് ശേഷം മാത്രമെ കൈമാറാവു എന്ന നിബന്ധന ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ് 2005 ജൂൺ ഒന്ന് വരെയുള്ള കയ്യേറ്റങ്ങൾക്ക് നിയമസാധുത നൽകികൊണ്ട് വിജ്ഞാപനം ഇറക്കിയത്. 1977 വരെയുള്ള കാലത്ത് കൈവശമാക്കിയ ഭൂമിക്കു സാധുത നൽകണമെന്ന ആവശ്യം ഉയർന്നപ്പോൾ 2001 വരെയുള്ള എല്ലാ കൈവശഭൂമിക്കും സാധുത നൽകാനായിരുന്നു സർക്കാരിന്റെ നീക്കം.

മലയോരമേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെയുള്ള കയ്യേറ്റങ്ങള്‍ക്ക് നിയമസാധുതയുണ്ടെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ പറയുന്നത്. നാല് ഏക്കറിനു വരെ പട്ടയം നല്‍കുമെന്നും ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

അസാധാരണ ഗസറ്റ് വിജ്ഞാപനമായാണ് സര്‍ക്കാര്‍ ഇത് ഇറക്കിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം 1971 വരെയുള്ള കയ്യേറ്റങ്ങള്‍ക്കേ പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ളു. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കെ, കയ്യേറ്റങ്ങള്‍ക്കു നിയമസാധുത നല്‍കിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിജ്ഞാപനം ഏറെ വിവാദങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ്. ഭൂമി പതിച്ചു നല്‍കുന്ന ചട്ടങ്ങളില്‍ ഭേദഗതിയും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. സംഭവം വിവാദമായതോടെ ഭേദഗതി പിൻവലിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി അടൂർ പ്രകാശ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :