ബസില്‍ ഭാര്യയെ തോണ്ടിയയാളെ യുവാവ് ബസ് തടഞ്ഞു നിര്‍ത്തി വെട്ടിക്കെന്നു

  കെഎസ്ആര്‍ടിസി , മറയൂര്‍ , രാജേഷ് , സുബ്രഹ്മണ്യന്‍ , പൊലീസ്
മറയൂര്‍| jibin| Last Modified വ്യാഴം, 24 ജൂലൈ 2014 (16:43 IST)
കെഎസ്ആര്‍ടിസി ബസില്‍ ഭാര്യയോടൊപ്പം സഞ്ചരിക്കവേ ഭാര്യയുടെ ദേഹത്ത് സ്പര്‍ശിച്ചതിന് യുവാവ് സഹയാത്രക്കാരനെ വെട്ടിക്കൊന്നു. പ്രതിയായ രാജേഷ് തന്നെയാണ് പൊലീസിനോട് ഈ കാര്യം പറഞ്ഞത്.

ജൂലൈ 13ന് രാത്രി പന്ത്രണ്ടരയോടെയാണ് മാട്ടുപ്പെട്ടി ഇന്‍ഡോ-സ്വിസ് പ്രോജക്ടിലെ താല്‍ക്കാലിക ഡ്രൈവര്‍ ബാല സുബ്രഹ്മണ്യനെ മറയൂര്‍ കുടവയല്‍ സ്വദേശി രാജേഷ് (വടിവേലു)ലക്കം ഭാഗത്ത് ബസ് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.

ഉദുമല്‍പേട്ടയില്‍ നിന്ന് മറയൂരിലേയ്ക്ക് രാജേഷും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ സുബ്രഹ്മണ്യന്‍ രാജേഷിന്റെ ഭാര്യയെ കയറിപ്പിടിക്കുകയായിരുന്നു. ഈ സമയം സീറ്റില്‍ നിന്ന് എണീറ്റ് മാറിയതല്ലാതെ സംഭവം എന്താണെന്ന് ഭാര്യ പറഞ്ഞിരുന്നില്ല.

തുടര്‍ന്ന് ഈ വിവരം ബസില്‍ നിന്നിറങ്ങിയ ശേഷമാണ് ഭാര്യ രാജേഷിനോട് പറഞ്ഞത്. വീട്ടിലെത്തിയ രാജേഷ് വെട്ടുകത്തിയുമായി ബസ് പിന്തുടരുകയും പിന്നീട് തടഞ്ഞ് നിര്‍ത്തിയ ശേഷം ഭാര്യയെ കയറിപ്പിടിച്ച സുബ്രഹ്മണ്യനെ വെട്ടിക്കൊല്ലുകയുമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി പൊലീസ് കണ്ടെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :