ജിഷ വധക്കേസ്: അന്വേഷണത്തിന്റെ ചുമതല ഉയര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക്; തലപ്പത്ത് ശ്രീലേഖയോ സന്ധ്യയോ എത്തും

ജിഷ വധക്കേസ്: അന്വേഷണത്തിന്റെ ചുമതല ഉയര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക്; തലപ്പത്ത് ശ്രീലേഖയോ സന്ധ്യയോ എത്തും

കൊച്ചി| JOYS JOY| Last Modified ബുധന്‍, 25 മെയ് 2016 (09:11 IST)
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം ഉയര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയേക്കും. നിലവില്‍ എ ഡി ജി പി കെ പത്മകുമാറിനാണ് അന്വേഷണച്ചുമതല. എന്നാല്‍, അന്വേഷണസംഘം മാറുന്നതോടെ എ ഡി ജി പിമാരായ ശ്രീലേഖയോ ബി സന്ധ്യയോ തലപ്പത്ത് എത്തുമെന്നാണ് സൂചന.

അതോടെ, ജിഷയുടെ ഘാതകനെ പിടികൂടണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരില്‍ എല്‍ ഡി എഫ് നടത്തുന്ന രാപകല്‍ സമരം അവസാനിപ്പിക്കും. അന്വേഷണച്ചുമതല വനിതാ ഐ പി എസ് ഉദ്യോഗസ്ഥക്ക് നല്‍കണമെന്ന് രാപകല്‍ സമരം ഉദ്ഘാടനം ചെയ്യവെ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

പൊലീസില്‍ വന്‍ അഴിച്ചുപണി ഉണ്ടാകുമെന്നിരിക്കെ നിലവില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എറണാകുളം മേഖലാ ഐ ജി മഹിപാല്‍ യാദവിനും റൂറല്‍ എസ് പി യതീഷ് ചന്ദ്രക്കും അന്വേഷണം ഏകോപിപ്പിക്കുന്ന ഡി വൈ എസ് പി ജിജിമോനും മാറ്റമുണ്ടായേക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :