എടിഎമ്മുകള്‍ പ്രവര്‍ത്തന രഹിതം; കത്തിച്ചു കളയുന്നത് കോടികളുടെ വൈദ്യുതി

എടിഎമ്മുകള്‍ കാലിയായിട്ടും തുറന്നുവെയ്ക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് കോടികള്‍

കണ്ണൂര്‍| Aiswarya| Last Updated: ബുധന്‍, 19 ഏപ്രില്‍ 2017 (08:28 IST)
എടിഎമ്മുകള്‍ കാലിയായിട്ടും തുറന്നുവെയ്ക്കുന്നതിലൂടെ കോടികള്‍ നഷ്ടപ്പെടുന്നു. ആഴ്ചയില്‍ ഒരു ദിവസംപോലും പ്രവര്‍ത്തിക്കാത്ത എടിഎമ്മുകളുമുണ്ട്. പണമില്ലെങ്കിലും ഇവ അടച്ചിടാത്തതിനാല്‍ ആളുകള്‍ കയറിനോക്കുന്നതും പതിവാണ്. പണമില്ലാത്തപ്പോള്‍ എടിഎമ്മുകള്‍ അടച്ചിട്ടാല്‍ സാമ്പത്തികമായി വന്‍നേട്ടം ബാങ്കുകള്‍ക്കുണ്ടാകുന്നുണ്ട്.

എ ടി എമ്മുകളില്‍ മുഴുവന്‍ സമയവും ബള്‍ബും എ സി യും പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ പതിനായിരം മുതല്‍ 14,000 രൂപവരെയാണ് ഒരു എടിഎമ്മില്‍ വൈദ്യുതിച്ചാര്‍ജിനത്തില്‍ ഓരോ മാസവും ചെലവാകുന്നത്. ഇതിന് പുറമേ എ ടി എമ്മുകള്‍ ബാങ്കിനകത്തല്ലെങ്കില്‍ വാടകയായി എണ്ണായിരം രൂപയോളം നല്‍കണം.

സംസ്ഥാനത്ത് 9093 എ ടി എമ്മുകളാണുള്ളത്. ഇതില്‍ എസ് ബി ഐ യുടേത് 3096 എണ്ണവും ബാക്കി മറ്റു ബാങ്കുകളുടേതുമാണ്. നോട്ടുനിരോധനം ഏര്‍പ്പെടുത്തിയത് കൊണ്ട് ഭൂരിഭാഗം എടിഎമ്മുകള്‍ മിക്ക സമയങ്ങളില്‍ പ്രവര്‍ത്തനരഹിതമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :