മാണിക്ക് വീണ്ടും തിരിച്ചടി; ബാർക്കോഴക്കേസിലെ വിജിലൻസ് കോടതി ഉത്തരവിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

Sumeesh| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (12:41 IST)
K M Maniകൊച്ചി: ബാർക്കോഴക്കേസിൽ വിജിലൻസ് കോടതി വിധിയിൽ ഇടപെടനാകിലെന്ന് ഹൈക്കോടതി. കേസിൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കിക്കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലൻസ് കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. കേസ് നവംബർ 15ന് വീണ്ടും പരിഗണിക്കും.

കേസിൽ മൂന്ന് തവണ അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്നും. വീണ്ടും അന്വേഷണം വേണം എന്ന് പറയുന്നത് മൌലിക അവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കെ എം മാണി വ്യക്തമാക്കിയിരുന്നത്. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള മൂന്നാമത്തെ അന്വേഷന റിപ്പോർട്ടും വിജിലൻസ് കോടതി തള്ളിയിരുന്നു. തുടർനടപടികൾക്കായി സംസ്ഥാന സർക്കാരിൽ നിന്നും അനുമതി വാങ്ങാൻ കോടതി വിജിലൻസിന് നിർദേശം നൽകിയിരിക്കുകയാണ്.

കേസിൽ തുടരന്വേഷണം വൈകുന്നതായി ചൂണ്ടിക്കാട്ടി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്ചുദാനന്തൻ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കെ എം മാണി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിരിരുന്നത്. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ അനുമതി വേണമെന്ന വിജിലൻസ് കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് വി എസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :