ജിഷയുടെ അച്ഛനെ ഇല്ലാതാക്കാൻ ശ്രമം, ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്ന് പാപ്പുവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ ജിവന് ഭീഷണി. ഒരു സംഘം ആളുകൾ പാപ്പുവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഇതേതുടർന്ന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട പാപ്പുവിനെ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രവിചാരണ വി

കൊച്ചി| aparna shaji| Last Modified ചൊവ്വ, 31 മെയ് 2016 (10:36 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിന്റെ ജിവന് ഭീഷണി. ഒരു സംഘം ആളുകൾ പാപ്പുവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഇതേതുടർന്ന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട പാപ്പുവിനെ എറണാകുളം ജനറൽ ആശുപത്രിയിലെ തീവ്രവിചാരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അക്രമികൾ ഇയാളെ ബലമായി പിടിച്ച് വലിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. രോഗിയാണെന്ന് പറഞ്ഞെങ്കിലും അക്രമിസംഘം പിടിവിട്ടില്ല. ബഹളംകേട്ട് എത്തിയ നാട്ടുകാർ ആണ് പാപ്പുവിനെ മോചിപ്പിച്ചത്. ഭീഷണിയെ പേടിച്ച് പാപ്പു അശമന്നൂരില്‍ നിന്നു പനിച്ചയത്തെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറ്റിയിരുന്നു.

കടുത്ത ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ഞായറാഴ്ച പാപ്പുവിനെ പെരുമ്പാവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചു. ഇവിടുത്തെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് പാപ്പുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :