ജിഷയുടെ ആനുകൂല്യത്തെച്ചൊല്ലി സഹോദരിയും അമ്മയും വഴക്ക്; ദീപ രാജേശ്വരിയെ കസേരയെടുത്ത് അടിച്ചു

പണത്തെച്ചൊല്ലി തർക്കം, സഹോദരി അമ്മയെ തല്ലി; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്

കൊച്ചി| aparna shaji| Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (13:32 IST)
പെരുമ്പാവൂരിൽ കൊല്ലപ്പെ‌‌ട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തിന് ലഭിച്ച
ആനുകൂല്യത്തെച്ചൊല്ലി വഴക്ക്. ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും തമ്മിലാണ് വാക്‌തർക്കം ഉണ്ടായത്. സംഭവത്തിൽ ഒരു പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പരുക്ക്.

ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങ‌ളിൽ നിന്നായി ലഭിച്ച പണ‌ത്തെച്ചൊല്ലിയായിരുന്നു അമ്മയും മകളും വഴക്കിട്ടത്. രാജേശ്വരിയെ കസേരയെടുത്ത് അടിക്കാൻ ചെല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ച കോതമംഗലം സ്വദേ‌ശിയായ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. പുറത്ത് അടികൊണ്ട ഇവരെ പെരുമ്പാവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആനുകൂല്യങ്ങളെ ചൊല്ലി ജിഷയുടെ അമ്മയും സഹോദരിയും തമ്മിൽ മുൻപ് പല തവണയും വഴക്ക് ഉണ്ടായിട്ടുണ്ട്. ജിഷയുടെ പിതാവ് പാപ്പുവും ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജിഷയ്ക്ക് ലഭിച്ച ആനുകൂല്യത്തിൽ തനിയ്ക്കും അവകാശമുണ്ടെന്നായിരുന്നു പാപ്പു പറഞ്ഞ‌ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :