ജിഷ വധക്കേസ്; അമീറുൽ ഇസ്ലാമിനെ ജൂലൈ 13 വരെ റിമാൻഡ് ചെയ്തു

ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

പെരുമ്പാവൂർ| aparna shaji| Last Modified വ്യാഴം, 30 ജൂണ്‍ 2016 (16:58 IST)
വധക്കേസിലെ പ്രതി ഇസ്ലാമിനെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജൂലൈ 13 വരെയാണ് റിമാൻഡ് കാലാവധി. പ്രതിയെ കാണണമെന്ന് കോടതിയിൽ പ്രതിഭാഗം വക്കീൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ജില്ലാ ജയിലിൽ വെച്ച് അമീറുലിനെ പ്രതിഭാഗം വക്കീലിന് കാണാൻ സാധിക്കും.

മുഖംമൂടി ഇല്ലാതെയാണ് അമീറുലിനെ പൊലീസ് കോടതിയിൽ എത്തിച്ചത്. മുഖം മറയ്ക്കാതെ ആയിരുന്നു അമീറുലിനെ കോടതിയിൽ ഹാജരാക്കിയതും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് അമീറുലിനെ മാറ്റാൻ കോടതി ഉത്തരവായി.

കൊലപാതകം ചെയ്തപ്പോൾ താൻ ഒറ്റയ്ക്കല്ല എന്നതായിരുന്നു അമീറുൽ അവസാനമായി നൽകിയ മൊഴി. സുഹൃത്ത് അനാറുളും ഉണ്ടായിരുന്നു എന്നാണ് പ്രതി മൊഴി നൽകിയത്. എന്നാൽ പൊലീസ് ഈ മൊഴി പൂർണമായും വിശ്വാസ്യതയിലെടുത്തിട്ടില്ല. അനാറുളിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :