അഞ്ച് വർഷത്തിനിടെ പെയ്യുന്ന ഏറ്റവും വലിയ മഴ!

1941നു ശേഷം മാനന്തവാടിയിൽ ഇതാദ്യം...

അപർണ| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (08:53 IST)
2013നു ശേഷം ഇതാദ്യമായാണ് കേരളത്തിൽ ഇത്രയും വലിയ പെയ്യുന്നതെന്ന് റിപ്പോർട്ട്. സാധാരണയിലും 20 ശതമാനത്തിൽ കൂടുതൽ മഴ 2013-ൽ ലഭിച്ചിരുന്നു. എന്നാൽ, ഇതിനുശേഷം കുറച്ചുവർഷങ്ങളായി ജൂൺ-ജൂലായ് മാസങ്ങളിൽ ലഭിക്കുന്ന മഴ കുറവായിരുന്നു. ഓഗസ്റ്റ് പകുതിമുതൽ സെപ്റ്റംബർവരെയായിരുന്നു മൺസൂൺ ശക്തിയായിരുന്നത്.

ഏതായാലും 2013നു ശേഷം ജുൺ- ജൂലായ് മാസങ്ങളിൽ ഇത്രയുമധികം മഴ ലഭിക്കുന്നത് ആദ്യമായിട്ടാണ്. ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് ഒമ്പതുവരെ സംസ്ഥാനത്ത് ലഭിച്ചത് 1805.31 മില്ലീമീറ്റർ മഴയാണ്. ഇക്കാലയളവിൽ 1522 മില്ലീമീറ്റർ മഴ ലഭിക്കണമെന്നാണ് കണക്ക്. ഈ കണക്കുകളെല്ലാം തെറ്റിച്ചാണ് ഈ വർഷം മഴ പെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ റെക്കോഡ് മഴ വ്യാഴാഴ്ച നിലമ്പൂരിലാണ് രേഖപ്പെടുത്തിയത്. 398 മില്ലീമീറ്റർ മഴയാണ് ഒരുദിവസംകൊണ്ട് ഇവിടെ പെയ്തത്. മാനന്തവാടിയിലും ശക്തമായ മഴ ലഭിച്ചു. 321.6 മില്ലീമീറ്റർ. 1941-നുശേഷം മാനന്തവാടിയിൽ ലഭിക്കുന്ന ശക്തമായ മഴയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :