പ്രളയമഴയിൽ ഞെട്ടി കേരളം; രക്ഷാപ്രവർത്തനത്തിന് അടിയന്തിരമായി സൈന്യത്തെ അയക്കണം, സംസ്ഥാനത്തിന്റെ കൈയ്യിൽ നിൽക്കുകയില്ലെന്ന് രമേശ് ചെന്നിത്തല

അപർണ| Last Modified വ്യാഴം, 16 ഓഗസ്റ്റ് 2018 (11:21 IST)
പ്രളയക്കെടുതിയിൽ ഞെട്ടിവിറങ്ങലിച്ച് കേരളം. മഴയെ തുടർന്ന് വീടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്തുന്നതിനായി അടിയന്തരമായി സൈന്യത്തിനെ അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

നിലവില്‍ സ്ഥിതിഗതികള്‍ സംസ്ഥാനത്തിന്റെ കൈയില്‍ നില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലും ആലുവയിലുമാണ് ഏറ്റവുമധികം പ്രളയക്കെടുതി നേരിടുന്നത്.

21 പേരെ ഇതിനകം ജില്ലയില്‍ നിന്നു മാത്രം വ്യോമസേന രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങികിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :