ഐ.ടി രംഗത്ത് ജോലി വാഗ്ദാനം; ഒമ്പതു കോടി തട്ടി ദമ്പതികൾ മുങ്ങി

ജോലി വാഗ്ദാനം; വീട്ടമ്മമാരുൾപ്പെടെ 3500 ഓളം പേരെ കബിളിപ്പിച്ചു

കോഴിക്കോട്| Aiswarya| Last Updated: ചൊവ്വ, 21 മാര്‍ച്ച് 2017 (11:46 IST)
ഐ.ടി രംഗത്ത് വീട്ടിലിരുന്ന് തന്നെ ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് കബിളിപ്പിച്ചു. വീട്ടമ്മമാരുൾപ്പെടെ 3500 ഓളം പേരിൽനിന്നായി അയ്യായിരം രൂപ വീതം ഒമ്പത് കോടിയോളം രൂപ തട്ടിയെടുത്ത് ദമ്പതികൾ മുങ്ങി.

കൂത്തുപറമ്പ്
സ്വദേശിയായ എന്ന് പരിചയപ്പെടുത്തിയ യുവതിയും ഭർത്താവുമാണ് നിരവധിയാളുകളെ
പറ്റിച്ചത്. എട്ട് മാസം മുമ്പ് പ്രവർത്തനം തുടങ്ങിയ ഓഫീസ് തിങ്കളാഴ്ച മുതൽ പൂട്ടികിടക്കുന്നത് കണ്ട് ഉദ്യോഗാർഥികളും ജീവനക്കാരും തട്ടിപ്പാണെന്ന് മനസിലാക്കി.

ഡാറ്റാ എൻട്രി ജോലിയാണ് വാഗ്ദാനം ചെയ്തത്. 950 പേജിലുള്ള ഉള്ളടക്കം പി.ഡി.എഫിലേക്ക് മാറ്റുന്നതിനും വേർഡിലുള്ള വിഷയം എഡിറ്റ് ചെയ്യുന്നതുമായിരുന്നു ജോലി. പി.ഡി.എഫിലേക്ക് മാറ്റുന്ന ഒരു ജോലിക്ക്
17,000 രൂപയും എഡിറ്റിങ്ങിന് 12,000 രൂപയും വേതനം നിശ്ചയിച്ചിരുന്നു.

പരാതിക്കാരായ ഉദ്യോഗാർഥികൾ അന്വേഷിച്ചപ്പോളാണ് ഇവരുടെ കുട്ടി പഠിച്ചിരുന്ന മാളിക്കടവ് സ്കൂളിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പേര് വെട്ടിക്കൊണ്ട് പോയതാണെന്ന് കണ്ടെത്തി. അതേ തുടര്‍ന്ന് തടിപ്പാണെന്ന് മനസിലായി. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :