ഫോട്ടോയെടുക്കാന്‍ ശ്രമം: ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

  ആന ചവിട്ടിക്കൊന്നു , കാട്ടാന , ദമ്പതികള്‍ , ഗവി
പത്തനംതിട്ട| jibin| Last Updated: ബുധന്‍, 21 ജനുവരി 2015 (15:05 IST)
ഗവിയിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ഗുജറാത്ത് സ്വദേശികളായ കുബേന്ദ്ര, ജയറാണി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം.

ബേക്കല്‍ സന്ദര്‍ശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് ഇവരടങ്ങുന്ന എട്ട് പേരടങ്ങുന്ന ട്രക്കിംഗ് സംഘം ഗവിയില്‍ എത്തിയത്. ഇന്നു രാവിലെ വനമേഖലയില്‍ സന്ദര്‍ശനത്തിനിറങ്ങിയ സംഘം കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെടുകയായിരുന്നു. ഈ സമയം ആനക്കൂട്ടത്തെ കണ്ട് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാന തിരിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ ഓടിമാറിയപ്പോള്‍ ദമ്പതികള്‍ കാട്ടാനയുടെ ആക്രമണത്തില്‍ പെടുകയായിരുന്നു.

ഇവരെ കൊലപ്പെടുത്തിയ ശേഷം കാട്ടാനകള്‍ ഒരു മണിക്കൂറോളം സ്ഥലത്ത് തമ്പടിച്ചു. കാട്ടാനകള്‍ പോയ ശേഷമാണ് മൃതദേഹങ്ങള്‍ എടുത്തുമാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞത്. കുമളി വഴിയാണ് ഇവര്‍ ഗവിയിലിത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗൈഡ് തിരുശെല്‍വത്തെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും വനംവകുപ്പും
ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :