പാലക്കാട് ജില്ലയിൽ മൂന്നു വിദ്യാര്തഥികൾ മുങ്ങിമരിച്ചു

പാലക്കാട് ജില്ലയിലെ രണ്ടിടത്തായി നടന്ന സംഭവങ്ങളിൽ മൂന്നു വിദ്യാര്തഥികൾ മുങ്ങിമരിച്ചു

പാലക്കാട്| AKJ IYER| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (09:03 IST)
പാലക്കാട് ജില്ലയിലെ രണ്ടിടത്തായി നടന്ന സംഭവങ്ങളിൽ മൂന്നു വിദ്യാര്തഥികൾ മുങ്ങിമരിച്ചു. നല്ലപ്പള്ളി ഇരട്ടക്കുളത്തും വിളയൂരിനടുത്ത് കുന്തിപ്പുഴയിലുമായാണ് മൂന്ന് വിദ്യാര്തഥികൾ കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്.

ഇരട്ടക്കുളത്ത് പാറമടയിൽ കുളിക്കാനിറങ്ങിയ കോയമ്പത്ത്തൂർ സ്വദേശികളായ സോളമൻ, കാർത്തിക് എന്നീ പതിനേഴുകാരാണ് മുങ്ങിമരിച്ചത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോയമ്പത്തൂരിൽ നിന്ന് എത്തിയ സംഘത്തിലെ പ്ലസ് ടു
കുട്ടികളാണിവർ.
ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ഇവർക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് കുളന്തൈരാജ് വഴുക്കളുണ്ടെന്ന് പറഞ്ഞ് കുളിക്കാനിറങ്ങിയില്ല. ഇതിനിടെ
മറ്റു രണ്ട് പേരും മുങ്ങിത്താണിരുന്നു. നാട്ടുകാർ ഓടിക്കൂട്ടിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല.

വിളയൂരിൽ കുന്തിപ്പുഴയിലെ ചെമ്മലക്കടവിൽ കുളിക്കാനിറങ്ങിയ ചളവറ സ്വദേശി ഭാസ്കരന്റെ മകൻ വിഷ്ണു എന്ന പതിനാലുകാരനാണ് മുങ്ങിമരിച്ച മൂന്നാമൻ. സ്‌കൂൾ അവധിക്ക് മാതാവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു വിഷ്ണു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :