സുരേന്ദ്രനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ; ബിജെപി നേതാവ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുനിന്നുള്ളത്

സുരേന്ദ്രനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ; ബിജെപി നേതാവ് പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുനിന്നുള്ളത്

തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 29 മെയ് 2017 (19:33 IST)
ഉത്തരേന്ത്യയില്‍ പശുക്കളെ കൊല്ലുന്ന ചിത്രങ്ങള്‍ കേരളത്തിലേതെന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ. കേരളത്തില്‍ ഇടത് സംഘടനകളില്‍ ചെയ്യുന്നതെന്ന പേരില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

സുരേന്ദ്രന്റെ പോസ്റ്റിനൊപ്പമുളളത് കേരളത്തില്‍ നിന്നെടുത്ത ചിത്രമല്ലെന്നും യുപിയില്‍ 2014ല്‍ സംഭവിച്ച മാടിനെ അറുത്ത ചിത്രമാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് പോസ്റ്റിനു താഴെ രംഗത്തുവന്നു. ധരംപാല്‍ ക്ഷേത്രത്തിലെ മൃഗബലിയുടെ ചിത്രമാണിത്.

ബീഫ് ഫെസ്റ്റുകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച വാര്‍ത്തയുടെ ലിങ്ക് ഉള്‍പ്പെടെ നല്‍കിയാണ് സുരേന്ദ്രന്റെ നീക്കം സോഷ്യല്‍ മീഡിയ പൊളിച്ചത്.

എന്നാല്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ചിത്രം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായിട്ടില്ല. നൂറ് കണക്കിനാളുകളാണ് സുരേന്ദ്രന്റെ പോസ്‌റ്റിനെതിരെ രംഗത്തു വന്നിരിക്കുന്നത്.



സുരേന്ദ്രന്റെ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ ഇടതുവലതു യുവജനസംഘടനകളും മതതീവ്രവാദസംഘടനകളും നടത്തുന്ന ബീഫ് മേളകൾ തടയാൻ സംസ്ഥാനസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. ബീഫ് മേളകളിൽ വിതരണം ചെയ്യുന്ന മാംസം പലതും അംഗീകൃത ഇറച്ചിക്കടകളിൽ നിന്ന് വാങ്ങുന്നതല്ല. പലയിടത്തും പൊതുസ്ഥലത്ത് നിയമം ലംഘിച്ച് കശാപ്പു നടത്തിയാണ് മേളകൾ നടത്തുന്നത്. ജനങ്ങളിൽ ഭീതിയുളവാക്കുന്നതും അരോചകമായ നിലയിലുമാണ് കാര്യങ്ങൾ പോകുന്നത്. പ്രകോപനപരമാണ് പല പരിപാടികളും. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും അവസരം മുതലെടുക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിച്ചിരിക്കുന്നു. മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരും ഇത്തരം ഭീഭൽസമായ സമരപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണം. പ്രചാരണവും സമരപരിപാടികളും ആർക്കുമാവാം. എന്നാൽ ജനങ്ങളിൽ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറുന്നതാണ് എല്ലാവർക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂർവം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യർത്ഥിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :