പിളര്‍പ്പ് ദുരന്തം തന്നെ; നാളെ ജനയുഗത്തിലൂടെ മറുപടി - പന്ന്യന്‍

 പന്ന്യന്‍ രവീന്ദ്രന്‍ , ജനയുഗം , ദേശാഭിമാനി , പിളര്‍പ്പ് ദുരന്തം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (13:13 IST)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെ കുറിച്ച് നവയുഗം വാരികയില്‍ വന്ന ലേഖനത്തെ വിമര്‍ശിച്ച ദേശാഭിമാനിക്ക് നാളെ ജനയുഗത്തിലൂടെ മറുപടി നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം 1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന് പന്ന്യന്‍ ആവര്‍ത്തിച്ചു. ഭൂരിഭാഗം ഇടത് പ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായം പുലര്‍ത്തുന്നവര്‍ തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഗതി ദുര്‍ബലമാണെന്നും. ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പിളര്‍പ്പിന് മുമ്പ് മൂന്നാമത്തെ വലിയ കക്ഷിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. 28 അംഗങ്ങളുമായി ഒരുമിച്ച് നിന്നപ്പോള്‍ 35.5 ശതമാനം വോട്ടുണ്ടായിരുന്നു. 1965ല്‍ കിട്ടിയത് 27 ശതമാനം വോട്ടാണ് ഇത് പിളര്‍പ്പിന്റെ ഫലമാണ്. എന്നാല്‍ പിളര്‍പ്പെന്ന ദുരന്തത്തിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനപിന്തുണ കുറഞ്ഞെന്നും പന്ന്യന്‍ പറഞ്ഞു.

നവയുഗം വാരിക പ്രസിദ്ധീകരിച്ച പന്ന്യന്റെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കുള്ള കത്തിലെ ഉള്ളടക്കത്തിനെതിരെയാണ് ദേശാഭിമാനി ലേഖനത്തില്‍ വിമര്‍ശനം. 75മത് വാര്‍ഷികം ആഘോഷിക്കാന്‍ സിപിഐ 50മത് വാര്‍ഷികം ആഘോഷിക്കുന്ന സിപിഐഎമ്മിനെ വിമര്‍ശിക്കണോ എന്ന് ലേഖനത്തില്‍ വിവി ദക്ഷിണമൂര്‍ത്തി ചോദിക്കുന്നു. ഇതിനുള്ള മറുപടിയാണ് നാളെത്തെ നാളെ ജനയുഗത്തിലൂടെ മറുപടി നല്‍കുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :