നിസാമിനെതിരെ കാപ്പ ചുമത്തിയതു ഹൈക്കോടതി ശരിവെച്ചു

ചന്ദ്രബോസ് വധക്കേസ് , മുഹമ്മദ് നിസാം , ഹൈക്കോടതി , കാപ്പ
കൊച്ചി| jibin| Last Modified വ്യാഴം, 30 ജൂലൈ 2015 (11:54 IST)
വിവാദ വ്യവസായിയും ചന്ദ്രബോസ് വധക്കേസിലെ പ്രതിയുമായ മുഹമ്മദ് നിസാമിനെതിരെ ചുമത്തിയതു ഹൈക്കോടതി ശരിവച്ചു. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലാണു നിസാമിനെതിരെ കാപ്പ ചുമത്തിയത്.

ക്രമവിരുദ്ധമായാണു കാപ്പ ചുമത്തിയതെന്ന നിസാമിന്റെ വാദം ജസ്റീസ് വി.കെ.മോഹനന്‍ തള്ളി. നേരത്തെ തൃശൂര്‍ ജില്ലാ കളക്ടര്‍ എംഎസ് ജയ ആണു സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം(കാപ്പ)ചുമത്തിയത്. ഇതിനെതിരെ നിസാം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും ചന്ദ്രബോസ് വധക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നും കേസിലെ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നും കാട്ടിയാണ് നിസാം കോടതിയെ സമീപിച്ചത്. തിങ്കളാഴ്‌ച ഹര്‍ജി പരിഗണിച്ച
തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നത്തേക്ക് കെസ് മാറ്റിവെക്കുകയായിരുന്നു.

ജനവരി 29 ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ കാറിലെത്തിയ നിസാം തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്‌ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് പതിവായി വരുന്ന നിസാമിനെ പലതവണ ചന്ദ്രബോസ് തടയുകയും, വൈകി വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റു സെക്യൂരിറ്റി ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയതുമാണ് നിസാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :