സംസ്ഥാന അധ്യക്ഷന്‍ എന്നുവരും ?; അമിത് ഷായുടെ കൂച്ചുവിലങ്ങില്‍ കുടുങ്ങി നേതൃത്വം - കോർകമ്മിറ്റിയില്‍ ചര്‍ച്ചയായത് സര്‍ക്കാര്‍ നേട്ടങ്ങള്‍

സംസ്ഥാന അധ്യക്ഷന്‍ എന്നുവരും ?; അമിത് ഷായുടെ കൂച്ചുവിലങ്ങില്‍ കുടുങ്ങി നേതൃത്വം - കോർകമ്മിറ്റിയില്‍ ചര്‍ച്ചയായത് സര്‍ക്കാര്‍ നേട്ടങ്ങള്‍

  amit shah , Narendra modi , Bjp , kummanam rajasekharan , RSS , കോർകമ്മിറ്റി , കുമ്മനം രാജശേഖരൻ , ബിജെപി , വി മുരളീധരൻ, ശ്രീധരൻപിള്ള , നരേന്ദ്ര മോദി
തൃശൂർ| jibin| Last Modified തിങ്കള്‍, 18 ജൂണ്‍ 2018 (17:08 IST)
മിസോറാം ഗവര്‍ണറായി പോയതോടെ കേരളത്തിലെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആളില്ലാതെ വന്നത് പാര്‍ട്ടിയെ അനിശ്ചിതത്വത്തിലാക്കുന്നതിനിടെ ബിജെപി സംസ്ഥാന കോർകമ്മിറ്റി യോഗം തൃശൂരിൽ പുരോഗമിക്കുന്നു.

കോർകമ്മിറ്റി യോഗത്തില്‍ പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കേന്ദ്ര സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട കാര്യങ്ങളാണു ചർച്ച ചെയ്യുന്നത്.

കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായുള്ള പദ്ധതികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

അതേസമയം, സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആളില്ലാതെ വന്നതോടെ സര്‍ക്കാരിനെതിരെ മുന്നില്‍ നിന്ന്
പ്രതികരിക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന ഘടകം. കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ജൂലായ് - ആഗസ്റ്റ് മാസങ്ങളില്‍ നടക്കുമെന്നതിനാല്‍ അധ്യക്ഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ വേണ്ടെന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശമാ‍ണ് സംസ്ഥാന ഘടകത്തിന് തിരിച്ചടിയായത്.

വി മുരളീധരൻ, എന്നിവരുടെ പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനു മുമ്പായി ഇടഞ്ഞു നില്‍ക്കുന്ന ആർഎസ്എസ് നേതൃത്വത്തെ മയപ്പെടുത്തണം എന്നതാണ് ബിജെപിയെ കുഴപ്പിക്കുന്ന മറ്റൊരു പ്രശ്‌നം.


കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കിയതാണ് ആര്‍ എസ് എസിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നീളുന്നത്. അതേസമയം, അധ്യക്ഷസ്ഥാനം സ്വന്തമാക്കുന്നതിനായി സംസ്ഥാന ഘടകത്തില്‍ മത്സരം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :