ബാര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി| jibin| Last Updated: ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (12:47 IST)
ബാര്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. നേരത്തെ ഈ വിഷയത്തില്‍ ബാറുടമകള്‍
സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുളള ഉത്തരമടങ്ങുന്നതാണ് സത്യവാങ്മൂലം. സര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍ ഹാജരായേക്കും.

ബാറുകള്‍ക്ക്
ലൈസന്‍സ് അനുവദിച്ചത് താല്‍ക്കാലികമായാണെന്നും. ബാറുകള്‍ നടത്തുക മൌലികാവകാശമല്ല, ഭരണകക്ഷിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കുന്നത് തുടങ്ങിയ വാദങ്ങളാവും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിക്കുക. അതേസമയം സര്‍ക്കാര്‍ ഒൌട്ട്ലറ്റുകള്‍ പെട്ടന്ന് അവസാനിപ്പിക്കാനാവില്ലെന്നും. ഘട്ടം ഘട്ടമായി ഒൌട്ട്ലറ്റുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. നേരത്തെ ബാറുടമകളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി മദ്യനയത്തെക്കുറിച്ചുന്നയിച്ച സംശയങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. അതിനുള്ള ഉത്തരമായിരിക്കും സര്‍ക്കാര്‍ പ്രധാനമായും കോടതിയില്‍ വ്യക്തമാക്കുന്നത്.

ബാറുകളുടെ കാര്യം വേഗത്തില്‍ നടപ്പാക്കണമെന്നും. പഞ്ചനക്ഷത്രബാറുകളും സര്‍ക്കാര്‍ ഒൌട്ട്ലറ്റുകളും നിര്‍ത്തി കൊണ്ട് എങ്ങനെയാണ് മദ്യനിരോധനം കൊണ്ടു വരുന്നതെന്നും സുപ്രീംകോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉള്‍പെടുത്തിയിരിക്കുന്ന വ്യവസ്ഥകളിലൊന്നാണ് ബാറുകളെന്നാണ് സംസംഥാനത്തിന്റെ മറുപടി. തുടര്‍ന്ന് പന്ത്രണ്ടാം തീയതി പഞ്ചനക്ഷത്രമൊഴികെയുളള മുഴുവന്‍ ബാറുകളും പൂട്ടാനുളള സര്‍ക്കാര്‍ തീരുമാനം ഈ മാസം മുപ്പത് വരെ സുപ്രീം കോടതി തടയുകയായിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :