തിരുത്തല്‍വാദം മക്കള്‍ രാഷ്ട്രീയത്തിന് എതിരായിരുന്നില്ല: ചെന്നിത്തല

അരുവിക്കര തെരഞ്ഞെടുപ്പ് , ജി കാര്‍ത്തികേയന്‍ , രമേശ് ചെന്നിത്തല , ശബരിനാഥന്‍
തിരുവനന്തപുരം| jibin| Last Modified ശനി, 30 മെയ് 2015 (18:59 IST)
അരുവിക്കരയില്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വം കാര്‍ത്തികേയന്റെ കുടുംബ ആവശ്യപ്പെട്ടിട്ടില്ലെന്നും. ഇവിടെ മക്കള്‍ രാഷ്‌ട്രീയമല്ല വ്യക്തമാകുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുത്തല്‍ വാദം മക്കള്‍ രാഷ്ട്രീയത്തിന് എതിരല്ലായിരുന്നു. പാര്‍ട്ടിക്കും ഭരണരംഗത്തുമുള്ള പ്രവണതകള്‍ക്കും എതിരായാണ് തിരുത്തല്‍വാദം തുടങ്ങിയത്. ആ കാലഘട്ടത്തില്‍ അതിന് പ്രസക്തിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അരുവിക്കരയില്‍ ശബരിനാഥന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ്. പാര്‍ട്ടിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. അരുവിക്കരയിലെ ജനങ്ങള്‍ ശബരിനാഥനെ വിജയിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :