എല്‍ഡിഎഫിലേക്കു പോകാന്‍ ഉദ്ദേശിക്കുന്നില്ല: പ്രേമചന്ദ്രന്‍

 അരുവിക്കര ഉപതെരഞ്ഞെടുപ്പ് , എന്‍കെ പ്രേമചന്ദ്രന്‍ , സി ദിവാകരന്‍ , അരുവിക്കര ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 1 ജൂലൈ 2015 (11:19 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് തോല്‍‌വിക്ക് പിന്നാലെ എല്‍ഡിഎഫ് വിപുലീകരണ ആവശ്യവുമായി സിപിഐ നേതാവ് സി ദിവാകരന്‍ രംഗത്തെത്തിയതിനെ തള്ളി ആര്‍എസ്പി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍. ആര്‍ എസ് പി ഉള്‍പ്പടെയുള്ള കക്ഷികളെ തിരിച്ചുകൊണ്ടുവരണമെന്ന സി ദിവാകരന്റെ ആവശ്യത്തിന് ഇപ്പോള്‍ പ്രസക്‌തിയില്ല. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫിലേക്കു പോകാന്‍ ആര്‍എസ്‌പി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഘടകക്ഷികളോടുള്ള സിപിഎമ്മിന്റെ സമീപനം മര്യാദയില്ലാത്തതാണ്. ചെറുകഷികളുടെ വളര്‍ച്ചപ്പോലും അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. എല്ലാത്തരത്തിലുമുള്ള ദ്രോഹവും സഹിച്ച് സിപിഎമ്മില്‍ തുടരുന്നത് സിപിഐ മാത്രമാണ്. അതികം താമസിക്കാതെ സിപിഐയും ബന്ധം ഉപേക്ഷിച്ച് പുറത്ത് വരുമെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷം സമരശൈലിയും പ്രവര്‍ത്തനശൈലിയും മാറ്റാന്‍ തയ്യാറാകണം. ഒപ്പം ആര്‍എസ്‌പിയെയും ജെഡിയുവിനെയും അടിയന്തരമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ മുന്നണി നേതൃത്വം ചെയ്യണം. എല്‍ഡിഎഫ് അടിത്തറ വികസിപ്പിക്കേണ്ട സാഹചര്യം സംജാതമായെന്നുമാണ് ദിവാകരന്‍ പറഞ്ഞത്.

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ വേണം. ഇതിനായി പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണം. അരുവിക്കര ഉപതെരഞ്ഞെടുപ്പ് തോല്‍‌വിയില്‍ സിപിഎമ്മിനും സിപിഐക്കും തുല്യ ഉത്തരവാദിത്തമുണ്ട്. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി പാര്‍ട്ടിയെ ശക്തപ്പെടുത്തണമെന്നും ദിവാകരന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :