ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും പൊലീസിന് അറിയേണ്ടത് ഒരു കാര്യം മാത്രം; രണ്ടു പേര്‍ ഉടന്‍ അറസ്‌റ്റിലാകും - ചതിച്ചത് അപ്പുണ്ണി

ദിലീപിന്റെ ബന്ധുക്കളില്‍ നിന്നും പൊലീസിന് അറിയേണ്ടത് ഒരു കാര്യം മാത്രം; രണ്ടു പേര്‍ ഉടന്‍ അറസ്‌റ്റിലാകും

  Actress attack , Dileep , pulsar suni , Appunni , suni , kochi , police , പള്‍സര്‍ സുനി , യുവനടി , ദിലീപ് , കാവ്യ മാധവന്‍ , സുനി , പീഡനം , അപ്പുണ്ണി
കൊച്ചി| jibin| Last Updated: ബുധന്‍, 2 ഓഗസ്റ്റ് 2017 (14:16 IST)

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ രണ്ട് അറസ്റ്റിനു കൂടി സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് അറസ്‌റ്റിന് മൂന്നോടിയായിട്ടുള്ള നീക്കമാണെന്നാണ് പുറത്തുവരുന്ന സൂചന.

ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഡ്രൈവറായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ടു മാസത്തോളം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിക്കുന്നില്ല. ദിലീപിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ദിലീപിന്റെ സഹോദരീ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തുന്നത്. ദിലീപിന്റെ മിക്ക വ്യവസായ സംരംഭങ്ങളും നോക്കിനടത്തുന്നത് സഹോദരീ ഭർത്താവാണ്. ഗൂഢാലോചന സംബന്ധിക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാനുള്ള മൊഴികളാണു പൊലീസ് ഇപ്പോൾ തേടുന്നത്. സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മൊഴിയെടുക്കലിലൂടെ അറിയാന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

ദിലീപിന്റെ മനേജരും ഡ്രൈവറുമായ അപ്പുണ്ണി നല്‍കിയ മൊഴി കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും. ദിലീപിനെതിരെയാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒളിവില്‍ പോയതെന്നാണ് അപ്പുണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. കൂടാതെ മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും
പൊലീസിന്റെ നിരീക്ഷണത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :