അബ്ദുള്ളക്കുട്ടിയുടെ ചൂടന്‍ പുസ്തകം, ‘മറക്കാനാകാത്ത മക്കാവ് യാത്ര‘

തിരുവനന്തപുരം| VISHNU.NL| Last Modified വെള്ളി, 1 ഓഗസ്റ്റ് 2014 (16:50 IST)
മലയാളിയുടെ ലൈഗിക സദാചാരത്തേ ചോദ്യം ചെയ്യുന്ന ചൂടന്‍ പുസ്തകവുമായി കണ്ണുര്‍ എം‌എല്‍‌എ, എ‌പി അബ്ദുള്ളക്കുട്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മറക്കാനാകാത്ത മക്കാവ് യാത്ര എന്ന പേരില്‍ സെക്സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവു ദ്വീപ് സന്ദര്‍ശിച്ച ശേഷം എഴുതിയ യാത്രാനുഭവങ്ങള്‍ അടങ്ങിയ പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി മലയാളികളെ രൂക്ഷമായി വിമര്‍ശിക്കുന്നത്.

വിദേശ രാജ്യങ്ങളിലേതു പോലെ ലൈംഗിക കളിപ്പാട്ട വില്‍പ്പന കേന്ദ്രവും നിശാ ക്ളബുകളും തുടങ്ങിയാല്‍ കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയക്കാമെന്ന് അബ്ദുള്ളക്കുട്ടി പുസ്തകത്തില്‍ പറയുന്നു. മക്കാവു ദ്വീപില്‍ ലൈംഗിക കളിപ്പാട്ട വില്‍പ്പന കേന്ദ്രങ്ങള്‍ ധാരാളമായുണ്ട് എന്നാണ് എം‌എല്‍‌എ പറയുന്നത്.

ഇത് കണ്ടപ്പോള്‍ പീഡനങ്ങള്‍ വ്യാപകമായ കേരളത്തില്‍ പഞ്ചായത്തുകള്‍ തോറും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് താന്‍ ആലോചിച്ചുപോയി എന്ന് അബ്ദുള്ളക്കുട്ടി തുറന്നുപറയുന്നു. മലയാളിയുടെ ലൈംഗിക സദാചാരബോധത്തെക്കുറിച്ച് ഉള്ളുതുറന്നുള്ള ചര്‍ച്ചകള്‍ക്ക് സമയമായെന്ന് പറയുന്ന ഇദ്ദേഹം ലൈംഗിക വൈകൃതങ്ങള്‍ക്ക് കാരണമാകുന്നത് പ്രധാനമായും ബോയ്സ് സ്കൂളുകളാണെന്നും നിരീക്ഷിക്കുന്നു.

സ്കൂള്‍ മുതല്‍ സെക്സ് ശാസ്ത്രീയമായി പഠിപ്പിക്കണമെന്നും പത്ത് വര്‍ഷം പെണ്‍കുട്ടികളെ കാണാതെ പഠിച്ചവരാണ് വൈകൃതങ്ങള്‍ക്ക് കാരണമാകുന്നതെന്നും എംഎല്‍എ പറയുന്നു. അതിനാല്‍ അത്തരം ആണ്‍- പണ്‍ സ്കൂളുകള്‍ നിര്‍ത്തണമെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ചില ഇസ്ലാമിക രാജ്യങ്ങളിലേതുപോലെ ലൈഗിക വൈകൃതക്കാര്‍ക്കായി നിശാ ക്ളബ്ബുകളും മദ്യശാലയുമൊക്കെ തുടങ്ങണമെന്നുള്ള നിര്‍ദ്ദേശവും ലേഖനത്തില്‍ അബ്ദുള്ളക്കുട്ടി നല്‍കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :