ആടിന്റെ കാര്യത്തില്‍ തീരുമാനമായി; മണിയന്‍ പിള്ള വധത്തില്‍ ആട് ആന്റണിക്ക് ജീവപര്യന്തം തടവ്

കൊല്ലം പ്രി‌ന്‍‌സിപ്പല്‍ സെഷന്‍‌സ് കോടതിയാണ് വിധി പറഞ്ഞത്

aadu antony,  case , antony , joy  ആട് ആന്റണി , കോടതി , ജീവപര്യന്തം
കൊല്ലം| jibin| Last Updated: ബുധന്‍, 27 ജൂലൈ 2016 (14:58 IST)
പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജോയിയെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ്. മറ്റ് കേസുകളില്‍ പതിനഞ്ചു വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്. കൊല്ലം പ്രി‌ന്‍‌സിപ്പല്‍ സെഷന്‍‌സ് കോടതിയാണ് വിധി പറഞ്ഞത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ ജി മോഹൻരാജും പ്രതിഭാഗത്തിന് വേണ്ടി അഡ്വ ബിഎൻ ഹസ്‌കറും കോടതിയിൽ ഹാജരായത്.

4.45 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുകയിൽ രണ്ടു ലക്ഷം രൂപ മണിയൻ പിള്ളയുടെ കുടുംബത്തിന് നൽകണം. ശിക്ഷകൾ രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. ആന്റണിക്ക് വധശിക്ഷ വിധിക്കേണ്ടെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

വധശ്രമം, സർക്കാർ ഉദ്യോഗസ്ഥനെ പരുക്കേൽപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ സത്യസന്ധമെന്ന നിലയിൽ ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പൂർണമായും കോടതി അംഗീകരിച്ചു.

2012 ജൂൺ 26ന് പുലർച്ചെ 12.35ന് പാരിപ്പള്ളി കുളനട ജംഗ്ഷനിൽ പരിശോധനയ്ക്കിടെയാണ് പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ ആട് ആന്റണി കൊലപ്പെടുത്തുകയും എഎസ്ഐ ജോയിയെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്‌തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :