ശല്യം ചെയ്ത സഹോദരന് സഹോദരിയും ഭര്‍ത്താവും വിധിച്ചത് മരണശിക്ഷ!

മദ്യം കുടിപ്പിച്ച് കഴുത്തുഞെരിച്ച് യുവാവിനെ കൊലപ്പെടുത്തി: സഹോദരിയും ഭർത്താവും സുഹൃത്തും പിടിയിൽ

ചാത്തന്നൂർ| aparna| Last Modified വെള്ളി, 28 ജൂലൈ 2017 (15:17 IST)
റോഡരുകിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ട ഇരുപത്തഞ്ചുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരി, സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ് ചെയ്തു. ഓച്ചിറ കരുനാഗപ്പള്ളി സ്വദേശി ഷൈൻ മോനാണ് കഴിഞ്ഞ തിങ്കളാഴ്ച
ഇത്തിക്കര കൊച്ചുപാലത്തിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്.

യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയ പോലീസ് ഇയാളുടെ സഹോദരി ദേവു (28), ഭർത്താവ് രഞജിത് (29), ഇയാളുടെ സുഹൃത്ത് ഓച്ചിറ കൊറ്റമ്പള്ളി കണ്ണൻ എന്ന ഗോപകുമാർ (43) എന്നിവരെ അറസ്റ് ചെയ്തു, മദ്യം കുടിപ്പിച്ച് കഴുത്തുഞെരിച്ച് ഷൈൻമോനെ കൊലപ്പെടുത്തിയ ശേഷം കാറിൽ കൊണ്ടുവന്ന ഇത്തിക്കരയിൽ റോഡിൽ തള്ളുകയായിരുന്നു.

വവ്വാക്കാവ് കുലശേഖരപുരം കരുനാഗപ്പള്ളി സുൽഫി മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രന്റെ മകനാണ് മരിച്ച ഷൈൻമോൻ. മദ്യപിച്ച് സഹോദരിയെ ശല്യം ചെയ്തതിനാണ് ഷൈൻമോനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. അറ ലക്ഷം
രൂപ നൽകിയാൽ താൻ ഷൈൻമോനെ കൊല്ലാമെന്ന് ഗോപകുമാർ പറഞ്ഞതനുസരിച്ച് പദ്ധതി തയ്യാറാക്കിയത്.

കർക്കിടകവാവ്‌ ദിവസം ഗോപകുമാറിന്റെ വീടിനടുത്തെ പുരയിടത്തിൽ വച്ചാണ് ഷൈൻമോനെ കഴുത്തുഞെരിച്ചു കൊന്നത്. ഷൈൻമോന്റെ പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുള്ള സി.സി.ടി.വി ക്യാമറയിൽ ഒരു കാർ കണ്ടെത്തുകയും തുടർന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :