പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം ദിലീപിന് കിട്ടില്ല: ആഞ്ഞടിച്ച് വീണ്ടും സെബാസ്റ്റ്യന്‍ പോള്‍

ദിലീപിനു വേണ്ടിയുള്ള വാദങ്ങള്‍

aparna| Last Modified ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (11:52 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അഴിമുഖത്തോട് വ്യക്തമാക്കി. ലേഖനം വിവാദമായതോടെ ഇതുസംബന്ധിച്ച് അഴിമുഖം പ്രതിനിധി അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തനിക്ക് ദിലീപുമായി ഒരു ബന്ധവും ഇല്ല എന്ന് സെബാസ്റ്റ്യന്‍ പോള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. ബലാത്സംഗത്തിന്റെ ചേതോവികാരമെന്തെന്നും അദ്ദേഹം പറയുന്നുണ്ട്. ചരിത്രാതീതകാലം മുതല്‍ റേപ്പ് എന്തിന് വേണ്ടി നടത്തുന്നു എന്ന് ചോദിച്ചാല്‍, അതിന് ലൈംഗികമായ ഒരു കാരണം തന്നെയാണ് എന്നാണ് സെബാസ്റ്റ്യന്‍ പോള്‍ പറയുന്നത്.

സാധാരണ ഗതിയില്‍ ലൈംഗിക സംതൃപ്തി കിട്ടാന്‍ വേണ്ടി പുരുഷന്‍ ചെയ്യുന്ന കാര്യമാണ് ബലാത്സംഗം എന്ന് ലളിതമായി പറയുകയാണ് അദ്ദേഹം. റേപ്പ് ക്വട്ടേഷന്‍ ഒരു വിചിത്ര സംഭവമാണെന്നാണ് അദ്ദേഹത്തിന്റെ വാദം. മറ്റൊരാള്‍ കൃത്യം നടത്തിയാല്‍ അതിന്റെ സന്തോഷം തനിക്കുണ്ടാവുക എന്നത് വിചിത്രമായ സംഗതിയാണെന്ന് സെബാസ്റ്റിയന്‍ പോള്‍ പറയുന്നു.

'പച്ചയായി പറഞ്ഞാല്‍, പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം, അത് ദിലീപിന് കിട്ടില്ല' നിയമജ്ഞനും മുന്‍ എംപിയും ഒക്കെയായ സെബാസ്റ്റ്യന്‍ പോളിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
താന്‍ പറഞ്ഞതില്‍ സ്ത്രീ വിരുദ്ധതയോ ഇരയെ മറന്നുകൊണ്ട് പ്രതിയെ സഹായിക്കുന്ന നിലപാടോ ഇല്ലെന്നാണ് സെബാസ്റ്റിയന്‍ പോള്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :